<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-4081123462680429965</id><updated>2012-02-16T04:50:45.167-05:00</updated><title type='text'>ഓര്‍മ്മപ്പത്തായം</title><subtitle type='html'>“ഓര്‍മ്മകളുണ്ടായിരിക്കണം”</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default?max-results=100'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>10</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-4081123462680429965.post-5259491019871201527</id><published>2011-10-12T09:45:00.000-05:00</published><updated>2011-10-12T10:02:06.324-05:00</updated><title type='text'></title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; ഒരു മധുര കിനവിന്റെ ലഹരി&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-o0T8VmO1s4I/TpWrUpEclYI/AAAAAAAAAZw/K4ZIJSmSiKc/s1600/1473.gif" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" src="http://4.bp.blogspot.com/-o0T8VmO1s4I/TpWrUpEclYI/AAAAAAAAAZw/K4ZIJSmSiKc/s1600/1473.gif" /&gt;&lt;/a&gt;&lt;br /&gt;&amp;nbsp;“അധരം അമ്രിത ജലശേഖരം നയനം മഥനശിശിരാമ്ര്‌തം&lt;br /&gt;ചിരി മണിയിൽ ചെറു കിളികൾ&lt;br /&gt;മേഘനീലമൊഴുകി വരൂ പുഞ്ചുരുൾ ചായൽ &lt;br /&gt;എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ“ (ബിച്ചൂ തിരുമല)&lt;br /&gt;&lt;br /&gt;ഒരു മധുരക്കിനാവിന്റെ ലഹരി വീണ്ടും മലയാളികളുടെ നെഞ്ചിൽ നുരഞ്ഞൂ പൊന്തുകയാണ്.&lt;br /&gt;&lt;br /&gt;ഏതൊരു സാഹിത്യ സ്രിഷ്ട്ടി സിനിമയാകുമ്പോഴും..അതു വായിച്ച് ഭ്രമിച്ചിട്ടുള്ളവർ പറയും.....വേണ്ടത് പോലെ നന്നായില്ല. ഏതൊരു പാട്ടും “റീമിക്സിങ്ങ്” നു വിധേയമായി പുറത്തു വരുമ്പോൾ “ഒറിജിനലി“ന്റെ ലഹരി നുണഞ്ഞൊരു തലമുറ മടുപ്പോടേ തലയാട്ടൂം”പോരാ..പോരാ” .&lt;br /&gt;&lt;br /&gt;&amp;nbsp; നന്നായാലും മോശമായാലും പുതിയലോകത്തിന്റെ വേഗങ്ങളിലേക്ക്....പഴയൊരു ലഹരി പതഞ്ഞൊഴുകിയെത്തുന്നത്, പുതിയ തലമുറ അത് നൊട്ടി നുണയുന്നത് സന്തോഷകരമാണ്. അതേ സമയം കാണാമറയത്ത് എന്ന ക്ലാസ്സിക്ക് അനുഭവത്തിൽ നിന്നും അടർത്തിയെടുത്ത ഒരു ലഹരി ,ശ്യാം സാറിന്റെ സംഗീതലഹരി, കൊണ്ട് പോയി ഒട്ടിച്ച് വെച്ചത് “തേജാ ഭായ് ആന്റ് ഫാമിലി” പോലൊരു തട്ടിക്കൂട്ട് ചിത്രത്തിലാണെന്നത് സങ്കടകരവുമാണ്.&lt;br /&gt;&lt;br /&gt;പണ്ട്, (അത് അത്ര പണ്ടാണെന്നൊന്നും എനിക്ക് തോന്നുന്നേയില്ല) മധുരക്കിനാവിന്റെ ലഹരി പതഞ്ഞൊഴുകിയപ്പോൾ, ‘കാണാമറയത്ത്‘ എന്നൊരു അത്ഭുദ പ്രണയ കഥ സംഭവിച്ചപ്പോൾ ഞാനൊരു കുട്ടിയായിരുന്നു.&lt;br /&gt;&amp;nbsp;എങ്കിലും അണ്ണങ്കുഞ്ഞിനും തന്നാലായത് പോലെ ഞാനും ആ ലഹരിയിൽ മതിമറന്നൊന്നാടി. കുതിച്ചുയരുന്ന ഡ്രം ബീറ്റ്സിനൊപ്പം കാലുകളിൽ താളം വന്നു നിറഞ്ഞു.&lt;br /&gt;മനസ്സ് പതഞ്ഞൂ. സന്തോഷം കൊണ്ട് ശ്വാസം മുട്ടി.&lt;br /&gt;മഴനൂലുകൾക്കിടയിലും അല്ലാതെയും ആടി തിമർക്കുന്ന റഹ് മാനെന്ന മഹാത്ഭുതത്തെ വായും പൊളിച്ച് നോക്കിയിരുന്നു.&lt;br /&gt;ഇടയിലെപ്പോഴൊ അദ്ദേഹം കുപ്പായങ്ങളൊക്കെ ഊരിയെറിയുമ്പോൾ ആത്മാർത്ഥമായും കുട്ടിക്കണ്ണുകൾ പൊത്തിപ്പിടിച്ചു.&lt;br /&gt;“ബേബി” എന്ന മിടുമിടുക്കൻ യുവാവിനെ, അതും ആടനും പാടാനും അറിയുന്നവനെ ഉപേക്ഷിച്ച് “ഷേർലി“ &amp;nbsp;എന്തിനാണ് ഒരു “റോയി വർഗീസ്” എന്ന ഗൌരവക്കാരനെ കല്യാണം കഴിക്കാൻ മോഹിക്കുന്നത് എന്നു എന്റെ കുഞ്ഞി തലക്ക് ഒട്ടും പിടികിട്ടിയതും ഇല്ല.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://1.gvt0.com/vi/20YiD69gvC0/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/20YiD69gvC0&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/20YiD69gvC0&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;"എന്തൊരുന്മാദം എന്തൊരാവേശം ഒന്നു പുൽകാൻ ഒന്നാകുവാൻ...".&lt;br /&gt;&lt;br /&gt;വീണ്ടും കണ്ടു....പലവട്ടം ..പല കാലഘട്ടങ്ങളിൽ..പല പ്രായങ്ങളിൽ..പല കണ്ണൂകൾ കൊണ്ട്..പല കാഴ്ചപ്പാടോടെ...പത്മരാജൻ എന്ന ജീനിയസ്സിന്റെ തൂലിക തുമ്പിൽ നിന്നടർന്നു വീണ..ഈ വൈഡൂര്യത്തിളക്കം.&lt;br /&gt;&amp;nbsp;ഓരോ കാഴചയും പുതിയ ആകാശങ്ങളിലേക്ക് വാതിൽ തുറന്നു. പുതിയ മധുരങ്ങൾ കോരിത്തന്നു.&lt;br /&gt;&lt;br /&gt;&amp;nbsp;ഐ.വി. ശശി-പത്മരാജൻ ടീം ഒരുക്കിയെടുത്ത കാണാമറയത്ത്....പുറത്തേക്ക്..കാഴ്ചപ്പുറ്ത്തേക്ക് ഇറങ്ങി നിന്ന സമയത്ത് അതിന്റെ ആവേഗങ്ങൾക്കൊത്ത് ഭ്രമിച്ച് സഞ്ചരിച്ച അന്നത്തെ കൌമാരക്കാരോട്, യുവതീയുവാക്കളോട് എനിക്ക് കഠിനമായ അസൂയ ഉണ്ടായി.&lt;br /&gt;വളർച്ചയുടെ ഒരു ഘട്ടത്തിൽ ഞാനും തിരിച്ചറിഞ്ഞു. റോയിച്ചനെ പ്രണയിക്കാതിരിക്കാൻ ആർക്കാണ് കഴിയുക???&lt;br /&gt;&lt;br /&gt;&amp;nbsp;മമ്മൂട്ടി റോയ് വർഗീസെന്ന സുന്ദരൻ ആണ്മയിലിനെ, അയാളുടെ പൌരുഷസൌന്ദര്യത്തെ, ഗൂഡപ്രണയത്തെ ഒക്കെ അതിന്റെ എല്ലാ തിളക്കത്തോടും മിടിപ്പോടും ചൂടോടും കൂടീ നമ്മൾക്ക് മുന്നിൽ കൊണ്ട് നിർത്തുമ്പോൾ ഏത് പെൺകുട്ടിക്കാണ് റോയിച്ചനെ പ്രണയിക്കാതിരിക്കാൻ ആവുക!!!&lt;br /&gt;&lt;br /&gt;സ്വാഭാവികമായും ബേബി എന്ന പയ്യൻ, അവന് പ്രായത്തിന്റെ ചടുലത ഉണ്ടയിരിക്കുമ്പോഴും, മധുര ക്കിനാവിലൊക്കെ ആറാടിക്കാൻ കഴിയുമ്പോളൂം, കൌമാരമനസ്സിന്റെ ഉപരിതലത്തിൽ ഒരു ആന്തോളനമൊക്കെയുണ്ടാക്കുമ്പോഴും, റോയ് വർഗീസ് ഒരു പാട്ടും മൂളാതെ, ആർദ്രമായൊരു നോട്ടത്തിലൂടെ, അർധഗർഭമായൊരു പൊട്ടിച്ചിരിയിലൂടെ ബേബിയെ നിഷ്പ്രഭനാക്കുന്നത് ഞാനറിഞ്ഞു.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://3.gvt0.com/vi/EP56zXBSjqs/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/EP56zXBSjqs&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/EP56zXBSjqs&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;"ഓരോന്നിലും നിന്റെ രൂപം പ്രതിഭലനമിടുമ്പോൾ ഈ രാവിൽ നീ കൂടെ വാ "&lt;br /&gt;&lt;br /&gt;എന്നാൽ ശോഭനയുടെ ഷേർലിയോട് ബാല്യത്തിൽ എനിക്കൊരു മമതയുമുണ്ടായില്ല. ആവശ്യത്തിലേറെ &amp;nbsp;പൊക്കവുമായി ആത്മ വിശ്വാസമേതുമില്ലാതെ കൂനിക്കൂടിയായിരുന്നു ഷേർലിയുടെ നടത്തം.&lt;br /&gt;മുഖത്താണെങ്കിൽ കരയാനോങ്ങുന്നൊരു ഭാവവും.&lt;br /&gt;ഷേർലി പറയുന്ന കാര്യങ്ങളിലെ കൌതുകമൊട്ടും തിരിച്ചറിയുന്നുമില്ല.&lt;br /&gt;എതാണ്ട് ആ സമയത്ത് തന്നെ പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിലൊരു മിടുമിടുക്കത്തി “ഗേളി”- നാദിയ മൊയ്തു- &amp;nbsp;തന്റെ ചുറുചുറുക്കു കൊണ്ട് പ്രേക്ഷകരുടെ മനസ്സ് ആകമാനം ഇളക്കി മറിച്ച് നടക്കുമ്പോൾ ഞാനെന്ന കുട്ടിക്ക് “ഷേർളി”യൊട് സ്നേഹം തോന്നാൻ കാരണങ്ങൾ ഒന്നുമില്ല.&lt;br /&gt;&lt;br /&gt;പിന്നീട് ഷേർലിയുടെ വായിൽ മഹാനായ കഥാകാരൻ തിരുകി കൊടുത്ത സംഭാഷണങ്ങളുടെ ചന്തം, ഷേർലിയുടെ പ്രായം- പണ്ട് ഷേർലി എനിക്കൊരു മുതിർന്ന പെണ്ണായിരുന്നു.പിന്നെ അവൾ എനിക്ക് സമപ്രായക്കാരിയായി. പിന്നെ ഒരു കൊച്ചു പെൺക്കിടാവായി- ഷേർലിയെ അവതരിപ്പിച്ച ശോഭനയുടെ ഇളം പ്രായം- ഇതെ കുറിച്ചൊക്കെ ബോധ്യപ്പെടവെ...ഷേർലിയെ സഹിക്കാനും പിന്നെ സ്നേഹിക്കാനുമുള്ള പാകത എനിക്കുണ്ടായി.&lt;br /&gt;&lt;br /&gt;&amp;nbsp;പിന്നെ കുറച്ച് കാലം ബോധ്യപ്പെടാതിരുന്നത് കന്യസ്ത്രീകളുടെ മേൽനോട്ടത്തിൽ ദൈവ ഭയത്തോടെ വളവും തിരിവും വക്രതയും അറിയാതെ നേർ വര പോലെ വളർന്നു വന്ന ഷേർലി എന്ന അനാഥ പെൺകുട്ടിക്ക് പെട്ടെന്നു കൈവന്ന കുസ്രുതിയും അതിൽ നിന്നും വളർന്ന താൻപോരിമയും വക്രബുദ്ധിയുമൊക്കെയായിരുന്നു. &lt;br /&gt;പ്രണയം ഒരു മനുഷ്യനെ അടിമുടി മാറ്റി മറിക്കാൻ പര്യാപ്തമായ തീക്ഷ്ണ ശക്തിയാണെന്നു, ഒരേ സമയം മാൻ കുഞ്ഞിനെ പുലികുട്ടിയാക്കുന്ന കനൽക്കട്ടയും പുലികുട്ടിയെ മാൻ കിടാവാക്കുന്ന മഞ്ഞൂത്തുള്ളിയും ആണെന്ന് അന്നു ഞാൻ ഓർത്തില്ല.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://3.gvt0.com/vi/zJ2ESvHSoks/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/zJ2ESvHSoks&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/zJ2ESvHSoks&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;കാലത്തിന്റെ കുതിപ്പിൽ അതും ബോധ്യമായി. &lt;br /&gt;&lt;br /&gt;കോണ്വെന്റ് വിദ്യാഭ്യ്യാസത്തിന്റെ എല്ലാ ചിട്ടകളൂം കാർക്കശ്യങ്ങളും രുചിച്ചറിഞ്ഞ് തുടങ്ങിയപ്പോൾ ഏത് കന്യാസ്ത്രീകളാണ് ഹേ അനാഥാലയത്തിലെ പെൺക്കിടാങ്ങൾക്ക് കഷ്ട്ടി മുട്ടോളമെത്തുന്ന കഴുത്തിറക്കി വെട്ടിയ കുപ്പായങ്ങൾ തുന്നി കൊടുക്കുന്നത് എന്നൊരു സംശയം കൂടി തോന്നുകയുണ്ടായി. &amp;nbsp;കവിയൂർ പൊന്നമ്മയുടെ മദർ സുപ്പീരിയർ അതിനൊരു ന്യായീകരണം തരുന്നുണ്ടെങ്കിലും.&lt;br /&gt;എന്ത് കൊണ്ടാണ് ഇത്ര നിസ്സാരമായ കല്ലുകടികളെ അവഗണിക്കാൻ മനസ്സ് അനുവദിക്കാതിരിക്കുന്നത്.&lt;br /&gt;സിനിമ പലപ്പോഴും യുക്തി രാഹിത്യങ്ങളുടെ, മായക്കാഴ്ചകളൂടെ ഒരു ലോകമല്ലെ.&lt;br /&gt;പക്ഷെ ഇതു വെറുമൊരു സിനിമയല്ലല്ലൊ. കാണാമറയത്തല്ലെ! കാണാമറയത്ത് പി. പത്മരാജന്റെയല്ലെ. പത്മരാജൻ സാറിന്റെ സിനിമയാകുമ്പോൾ അത് “സത്യ“വും “സൌന്ദ്രര്യവു“മായിരിക്കുമല്ലൊ!&lt;br /&gt;എന്ന് വെച്ച് ഐ.വി ശശി എന്ന പ്രതിഭയെ ഒട്ടും ചുരുക്കി കാണുന്നില്ല കേട്ടൊ.&lt;br /&gt;&lt;br /&gt;റോയിച്ചനും ഷേർലിയും ബേബിയും മാത്രമല്ല...നമ്മുടെ മനസ്സിന്റെ വാതിൽ തള്ളിത്തുറന്നു അവിടെ കയറി പാർപ്പു തുടങ്ങുന്നത്. ലാലു അലക്സിന്റെ അലക്സും &amp;nbsp;സീമയുടെ &amp;nbsp; ഡോ.എത്സി ജോർജ്ജും &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; സുകുമാരിയുടെ &amp;nbsp;അമ്മയും സബിതയുടെ മേഴ്സിയും &amp;nbsp; &amp;nbsp;ഉണ്ണിമേരിയുടെ ആനിയും ബഹദൂറിന്റെ മാത്തപ്പനും &amp;nbsp;എന്നിങ്ങനെ വന്നു പോകുന്ന ഓരോ മുഖത്തിനും കഥയിൽ ക്രിത്യമായ ഇടമുണ്ട് വ്യക്തമായൊരു &amp;nbsp;വ്യക്തിത്വവും സ്വഭാവവുമുണ്ട്.&lt;br /&gt;അവരുടെ വായിൽ നിന്നുതിരുന്ന ഓരോ ഡയലോഗിനും (ഉണ്ണിമേരിയുടെ ചൂളം വിളിക്ക് വരെ) അതിർവരമ്പുകളും അളവുകളുമൂണ്ട്. &lt;br /&gt;ഒരു അതിമാനുഷനായ നായകന് ചുറ്റും തന്റെ ഇടം ഏതെന്ന് യാതൊരു നിശ്ചയവുമില്ലാതെ അമ്പരന്നും വിറളിപ്പിടിച്ചും നിൽക്കുന്ന എണ്ണിയാലൊടുങ്ങാത്ത, മനസ്സിന്റെ ഉപരിതലത്തിൽ പോലും ഒന്നു സ്പർശിക്കാൻ കഴിയാത്ത പുതിയ സിനിമകളിലെ കഥാപാത്രങ്ങൾ ,കണ്ട് കൊതിച്ചു പോകും അവരെയോരോരുത്തരേയും.&lt;br /&gt;&lt;br /&gt;ഒരു ആർട്ട് സിനിമയുടെ നിസ്സംഗമായ വേലിക്കെട്ടുകൾക്കുള്ളിൽ നിൽക്കാതെ, ഒരു കച്ചവട സിനിമ വെച്ച് നീട്ടുന്ന മോഹിപ്പിക്കുന്ന നിറങ്ങളും &amp;nbsp;സ്വരങ്ങളുമെല്ലാം വാരി പൂശുമ്പോഴും അവരാരും താരങ്ങളാകുന്നില്ല.&lt;br /&gt;&amp;nbsp;നമുക്ക് പരിചിതമായ ജീവിതത്തിൽ നിന്നും - സമ്പന്ന ക്രിസ്തീയ സഹചര്യങ്ങളിൽ നിന്നും- അടർത്തിയെടുത്ത....കുറച്ച് മനുഷ്യർ .&lt;br /&gt;അവർക്കിടയിൽ സംഭവിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിലെ വലിയ വലിയ തിരിച്ചറിവുകൾ.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;object class="BLOGGER-youtube-video" classid="clsid:D27CDB6E-AE6D-11cf-96B8-444553540000" codebase="http://download.macromedia.com/pub/shockwave/cabs/flash/swflash.cab#version=6,0,40,0" data-thumbnail-src="http://1.gvt0.com/vi/19gptBUXQ1U/0.jpg" height="266" width="320"&gt;&lt;param name="movie" value="http://www.youtube.com/v/19gptBUXQ1U&amp;fs=1&amp;source=uds" /&gt;&lt;param name="bgcolor" value="#FFFFFF" /&gt;&lt;embed width="320" height="266"  src="http://www.youtube.com/v/19gptBUXQ1U&amp;fs=1&amp;source=uds" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;br /&gt;പത്മരാജൻ സാറിന്റെ പേനത്തുമ്പിൽ നിന്നടർന്ന് അഭ്രപാളിയിലേക്ക് ചേക്കേറിയ മറ്റനേകം കഥകളും കഥാപാത്രങ്ങളും-കാണമറയത്തിനേക്കാൾ സൌന്ദര്യവും പ്രണയവും വ്യഥയും പകയുമൊക്കെ നിറച്ചവ....അതൊന്നും ഇവിടെ കുടഞ്ഞിടുന്നില്ല.&lt;br /&gt;&lt;br /&gt;കാരണം നമ്മളിപ്പോൾ ഒരു മധുരക്കിനാവിന്റെ ലഹരിയിലാണല്ലൊ.&lt;br /&gt;&amp;nbsp;അത് കൊണ്ട് വന്നത് കാണാമറയത്തും.&lt;br /&gt;&lt;br /&gt;"കളഭ നദികൾ ഒഴുകുന്നതൊ&lt;br /&gt;കനകനിധികൾ ഉതിരുന്നതൊ&lt;br /&gt;പനിമഴയൊ പുലരൊളിയൊ&lt;br /&gt;കാലഭേദമെഴുതിയൊരീ കാവ്യ സംഗീതം&lt;br /&gt;കന്നി താരുണ്യം സ്വർണ്ണ തേൻ കിണ്ണം&lt;br /&gt;അതിൽ വീഴും തേൻ വണ്ട് ഞാൻ&lt;br /&gt;നനയും തേൻ വണ്ട് ഞാൻ"&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-5259491019871201527?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/5259491019871201527/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=5259491019871201527' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5259491019871201527'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5259491019871201527'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2011/10/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-o0T8VmO1s4I/TpWrUpEclYI/AAAAAAAAAZw/K4ZIJSmSiKc/s72-c/1473.gif' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-5626667230428847224</id><published>2011-07-25T23:20:00.000-05:00</published><updated>2011-07-25T23:20:25.279-05:00</updated><title type='text'></title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;div style="text-align: left;"&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;span class="Apple-style-span" style="color: yellow;"&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വീട്ടിലെ വിരുന്നു&lt;/span&gt;&lt;/b&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;കാർ&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;വീട്ടിൽ വിരുന്നുകാരെത്തുന്നത് ഞാൻ എന്ന കുട്ടിക്ക് വലിയ ഇഷ്ട്ടമൊന്നുമായിരുന്നില്ല.&lt;br /&gt;കാരണം അമ്മയുടെ സ്നേഹവും ശ്രദ്ധയും അപ്പാടെ എന്നിൽ നിന്നങ്ങ് അടർന്നു പോകും. അടുക്കളയിൽ ഒരു നട്ടം തിരിച്ചലിലാകും അമ്മ. ചോദ്യവും വർത്തമാനവും കൊണ്ടുച്ചെന്നാൽ തറപ്പിച്ചൊരു നോട്ടം..“മിണ്ടാണ്ടങ്ക്ട് പോണുണ്ടോ“ എന്നൊരു ശകാരം...&lt;br /&gt;&lt;a href="http://4.bp.blogspot.com/-aUz5cVNGLkQ/Ti5AGMg8CbI/AAAAAAAAAZg/LNj8zon76dM/s1600/vellaMantharam.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="160" src="http://4.bp.blogspot.com/-aUz5cVNGLkQ/Ti5AGMg8CbI/AAAAAAAAAZg/LNj8zon76dM/s200/vellaMantharam.jpg" width="200" /&gt;&lt;/a&gt;&lt;br /&gt;പിന്നെ കണ്ണും നിറച്ച് മുറ്റത്തൂടെ അങ്ങനെ നടക്കാം...അമ്മയുടെ പൂന്തോട്ടത്തിലെ വെള്ള മന്ദാരങ്ങളോടും പത്തുമണിപ്പൂക്കളോടും...പിന്നെ സാല്വിയ, ഹൈഡ്രാഞ്ചിയ...എന്നിങ്ങനെയുള്ള പരിഷ്ക്കാരി പെണ്ണുങ്ങളോടും സങ്കടം പറയാം.&lt;br /&gt;അവർക്കുമുണ്ടാകും പരിഭവങ്ങൾ....നേരത്തിനും കാലത്തിനും ഇത്തിരി വെള്ളം തരാൻ ഇവിടാരുല്ല്യേ..എന്നിങ്ങനെയുള്ള പരിദേവനങ്ങൾ!&lt;br /&gt;എന്നെ പോലെ ..പൂക്കൾക്കും വീട്ടുമ്രിഗങ്ങൾക്കും ഇഷ്ട്ടമായിരുന്നില്ല ഈ വിരുന്നുകാരെ. &lt;br /&gt;&lt;br /&gt;അവിടെ തീരുമൊ കാര്യങ്ങൾ! ഇഷ്ട്ടമില്ലാത്തൊരു കൂട്ടം ആഹാര സാധനങ്ങൾ അവരുടെ കൂടെയിരുന്നു നിർബന്ധപൂർവം കഴിക്കേണ്ടിയും വരും.&lt;br /&gt;അതു വേണ്ട..ഇതു വേണ്ട എന്നൊക്കെയുള്ള അഭിപ്രായങ്ങൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് നോക്കിയാലും കിട്ടും മൂർച്ചയുള്ളൊരു നോട്ടം....&lt;br /&gt;ഇനി അതിന്റെ പേരിൽ മുഖമൊന്നു കനപ്പിച്ച് പിടിക്കാമെന്നു വെച്ചാലോ...”നല്ലൊരു ദിവസായാൽ തുടങ്ങും മൂശേട്ടത്തരം..”എന്നൊരു പ്രഖ്യാപനം കൊണ്ട് നാലാളുടെ മുന്നിൽ എന്നെ ഒരു “ലോക മുശേട്ട”യായി അവരോധിക്കും.&lt;br /&gt;&lt;br /&gt;അതൊക്കെ പോട്ടെ എന്നു വെക്കാം.വിരുന്നുകാർക്കു മുന്നിൽ ഒരു നേരം കൊല്ലിയായി നിന്നു കൊടുക്കലാണ് ഏറ്റവും വലിയ ദുരിതം!!!.&lt;br /&gt;&amp;nbsp;വീട്ടുകാർക്കോ ഇല്ല..എന്നാൽ വിരുന്നുകാർക്കോ വേണ്ടെ അല്പം ദയാദാക്ഷിണ്യം!&lt;br /&gt;അമ്മയുടെ പതിവു താലോലിക്കലൊന്നും കിട്ടാതെ...ഇഷ്ട്ടമുള്ളതൊന്നും തിന്നാനും കിട്ടാതെ സങ്കടപ്പെട്ട് നിൽക്കുന്നൊരു കുഞ്ഞാണെന്ന് എന്തെങ്കിലും വിചാരവുമുണ്ടൊ?&lt;br /&gt;വെറുതെയിരിക്കുമ്പോൾ ഒരു നേരമ്പോക്ക് വേണം.&lt;br /&gt;അതിനു വീട്ടിലെ ഇളയകുട്ടികളാണ് അഭികാമ്യം, അവരെയാകുമ്പോൾ ഫുട്ബോൾ പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടി കളിക്കാം.&lt;br /&gt;മെല്ലിച്ചിരിക്കുന്ന ദേഹം നോക്കി പെൻസിലെന്നൊ ചൂരലെന്നൊ...കൊക്കു കാലെന്നൊ എന്തും വിളിക്കാം.&lt;br /&gt;ഇത്തിരി പോന്ന പരീക്ഷയിലെ ഇത്തിരി പോന്ന മാർക്കിനെ കുറിച്ച് ചോദിച്ച് പേടിപ്പിക്കാം.&lt;br /&gt;പിന്നെ ആടാനും പാടാനും “ഓർഡർ” ഇട്ട് ആഗോളപ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാം.&lt;br /&gt;തുടങ്ങി വെച്ച ‘അലാരിപ്പു‘വും ‘തോടയ‘വുമൊക്കെ മുന്നോട്ട് കൊണ്ട് പോണോ..സഡൻ ബ്രേക്കിട്ട് നിർത്തണോന്ന് അമ്പരക്കുമ്പോൾ അശ്രദ്ധമായൊരു കയ്യടി കൊടുത്ത് സന്തോഷിപ്പിക്കാം.&lt;br /&gt;&amp;nbsp;ഈ കുട്ടികളോട് മുതിർന്നവർ കാണിക്കുന്ന അന്യായങ്ങൾക്കുണ്ടോ ഒരു അവസാനം!&lt;br /&gt;&lt;br /&gt;എന്നാൽ ഇത്തരം പതിവ് തമാശകളിലൊന്നും താല്പര്യമില്ലാത്ത ഒരു കൂട്ടം വിരുന്നുകാരുണ്ടായിരുന്നു എനിക്ക്.&lt;br /&gt;&amp;nbsp;അവർക്ക് വേണ്ടി ഞാൻ കാത്ത് കാത്തിരിക്കും. അവരുടെ നിഴലനക്കം വഴിയിലെങ്ങാനും കണ്ടാൽ കുഞ്ഞു മുഖത്ത് സന്തോഷപ്പൂത്തിരി കത്തും. അവർ വരുന്നുവെന്ന സന്തോഷവാർത്ത അറിയിക്കാൻ ഞാൻ വെപ്രാളപ്പെട്ട് അമ്മയുടെ അടുത്തേക്കോടും.&lt;br /&gt;&lt;br /&gt;അവരിൽ പ്രധാനികൾ ,മിക്കവാറും &amp;nbsp;നിത്യേനയെന്നോണം എത്തുന്ന മീൻകാരായിരുന്നു.&lt;br /&gt;&amp;nbsp;അവർ വരുമ്പോൾ നിരത്തിൽ നിന്നും “പൂയ്” വിളികൾ ഉയരും. ഒപ്പം മീൻ-പേരുകളുടെ ഒരു ചാകരയും.&lt;br /&gt;അച്ഛമ്മ മുറ്റത്തേക്കിറങ്ങി നിന്നു എതിർ വിളിവിളിക്കുന്നതോടെ അവർ പടിയ്ക്കൽ എത്തുകയായി. ചെറുപ്പക്കാരൊക്കെ സൈക്കിളിലാണ് &amp;nbsp;വരുന്നത്. എന്നാൽ ചില വയസ്സന്മാർ തോളിൽ കാവ് ചുമന്ന് ചെറുപ്പക്കാരെക്കാൾ ചുറുചുറുക്കിലാണ് എഴുന്നൊള്ളത്ത്. ഹോണ്ടയിൽ “പോം” “പോം” അടിച്ചെത്തുന്നവരൊന്നു അന്നില്ല തന്നെ.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;അച്ഛമ്മയും അമ്മയും മീൻകാരനും കൂടി നാട്ടുവർത്തമാനങ്ങളും മീനിന്റെ ഗുണമേന്മ പരിശോധനയും വിലപേശലുമൊക്കെയായി കൂടുമ്പോൾ ഒരു കുറുഞ്ഞി പൂച്ചയെ പോലെ ഞാൻ അവരുടെ കൂടെ പറ്റിക്കൂടി നിൽക്കും.&lt;br /&gt;പിന്നെ പണിക്കാരിക്കാരിപ്പെണ്ണുങ്ങൾ വടക്കെപ്പുറത്തിരുന്നു മീൻ നന്നാക്കുന്നിടത്തും ഈ കുറിഞ്ഞി പൂച്ച ക്രി്ത്യമായി ഹാജ്ജർ വെയ്ക്കും.&lt;br /&gt;&lt;a href="http://2.bp.blogspot.com/-f0Tq-pnUa80/TipAtsUmlWI/AAAAAAAAAZA/QRTWcUjCZBk/s1600/old+9184.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" src="http://2.bp.blogspot.com/-f0Tq-pnUa80/TipAtsUmlWI/AAAAAAAAAZA/QRTWcUjCZBk/s200/old+9184.JPG" width="200" /&gt;&lt;/a&gt;വിദേശത്തെ അടഞ്ഞ ലോകത്ത് നിന്നും മണപ്പുറത്തെ ഒരു നന്മ ഗ്രാമത്തിൽ &amp;nbsp;ജീവിതം കൊണ്ട് വന്ന് നട്ടുപിടിപ്പിച്ചപ്പോൾ സത്യത്തിൽ ഈ പൂച്ചക്കുഞ്ഞിനെ കാത്തിരുന്ന ഏറ്റവും വലിയ സൌഭാഗ്യം ഈ മത്സ്യസമ്പത്ത് തന്നെയായിരുന്നു.&lt;br /&gt;അന്നു ഏറ്റവും പ്രിയം ചൂടയോടും (നത്തോലി) വെളൂരിയോടുമായിരുന്നു. വെറുതെ കണ്ട് നിൽക്കാൻ തന്നെ എന്തു ചന്തം!!!. പിന്നെ മൊരുമൊരുന്നനെ വറുത്ത് മുന്നിൽ വെയ്ക്കുമ്പോൾ ചക്കുപ്പേരി കഴിക്കുന്ന പോലെ കറുമുറുന്നനെ അകത്താക്കാൻ അതിലും രസം!!!.&lt;br /&gt;&lt;br /&gt;&amp;nbsp;പുതിയ ജീവിതത്തിന്റെ മുറ്റത്ത് പൂന്തോട്ടം വെച്ചു പിടിപ്പിക്കുന്നതിൽ വ്യാപ്ര്യതയായ അമ്മയോട് “മീനുണ്ടാകണ ചെടി കുറെ വെക്കണേ“ എന്നു നിഷ്ക്കളങ്കമായി ആവശ്യപ്പെട്ടതും ചെടിയിലല്ല മീനുണ്ടാകുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോൾ “ ഒരു മീങ്കാരനെ കല്യാണം കഴിച്ചാൽ മതിയെ”ന്നു തീരുമാനിച്ചു കളഞ്ഞതും അന്നത്തെ കറകളഞ്ഞ മത്സ്യഭ്രമത്തിന്റെ പേരിൽ. &lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://1.bp.blogspot.com/-r-87Hfsc6NM/TipAbLFHIMI/AAAAAAAAAY8/pzAqT7zjTNQ/s1600/veloori12.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="160" src="http://1.bp.blogspot.com/-r-87Hfsc6NM/TipAbLFHIMI/AAAAAAAAAY8/pzAqT7zjTNQ/s320/veloori12.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;വളർന്ന് വലുതായി കോളേജിൽ പഠിക്കാൻ പോയ സമയത്ത് ചില സീനിയർ ചേച്ചിമാർ “വെളൂരി” എന്നു സ്നേഹപൂർവം വിളിച്ചപ്പോൾ സത്യത്തിൽ ഒരു കുണ്ട്ഠിതവും തോന്നിയില്ല. ഐശ്വര്യ റായ്-എന്നൊ മറ്റൊ വിളിച്ചത് &amp;nbsp;പോലൊരു സന്തോഷം ഉണ്ടായി. ഒരു കാലത്ത് ഈ വെളൂരി മീനാനാണ് ലോകത്തിൽ വെച്ച് ഏറ്റവും മനോഹരമായ വസ്തു എന്നു ഞാൻ വിശ്വസിച്ചിരുന്നല്ലൊ.&lt;br /&gt;&lt;br /&gt;ഇടയ്ക്കിടെ കല്ലുങ്കടവിൽ നിന്നും കക്കയിറച്ചി വിൽക്കുന്ന പെണ്ണ് വരും. മുടിയെല്ലാം നരച്ച, ഏതു നേരവും വെറ്റില ചവ്യ്ക്കുന്ന വയസ്സിയാണ്.&lt;br /&gt;പുഴയിൽ മുങ്ങിയെടുത്ത് പുഴുങ്ങി തൊണ്ട് കളഞ്ഞ കക്കയിറച്ചിയുമായി മിക്കവാറും സന്ധ്യക്കായിരിക്കും വരവ്.&lt;br /&gt;പടിയ്ക്കൽ വെച്ചല്ല..വടക്കേപ്പുറത്തെ പുറംതിണ്ണയിൽ വെച്ചായിരിക്കും കച്ചവടം.&lt;br /&gt;&amp;nbsp;ഇരുട്ട് വീഴാറയതു കൊണ്ട് എങ്ങനെയും കൊട്ടയിലുള്ളത് മുഴുവനും അമ്മയെ കൊണ്ട് വാങ്ങിപ്പിക്കാനുള്ള കസറത്തുകളാണ് പിന്നെ.&lt;br /&gt;വെറ്റിലമേലുള്ള നിരന്തര ചുണ്ണാമ്പു പ്രയോഗം കാരണം വായ്ക്ക് ചുറ്റും വെള്ള പാണ്ടുകളാണ്. അതൊന്നുംകൂട്ടാക്കാതെ ചവച്ചു ചവച്ച് തുപ്പും.&lt;br /&gt;മുറ്റത്താകെ മുരുക്കിൻപൂക്കൾ നിറയുന്നത് പക്ഷെ അല്പം അറപ്പോടെ തന്നെ ഞങ്ങൾ കുട്ടികൾ കണ്ട് നിൽക്കും.&lt;br /&gt;&lt;br /&gt;കുട്ടികളേക്കാൾ കഷ്ട്ടമാണ് പ്രക്രിതം. മിണ്ടുമോഴെക്കും മുഖം കുട്ടിക്കലം മാതിരിയാക്കുന്ന ഒരു പിണക്കക്കാരി. പിണങ്ങുന്നതിനേക്കാൾ വേഗത്തിൽ ഇണക്കത്തിലുമാകും.&lt;br /&gt;എന്തെങ്കിലുമൊന്നു പറഞ്ഞ് ശുണ്ഠി പിടിപ്പിക്കുക അമ്മയ്ക്കൊരു രസമായിരുന്നു.&lt;br /&gt;പക്ഷെ എന്റെ രസം അതൊന്നുമല്ല. മുതിർന്നവർ ചർച്ചകളും തമാശകളുമൊക്കെ അവസാനിപ്പിച്ച് കച്ചവടം ഉറപ്പിക്കുന്നതിനു വേണ്ടിയാണെന്റെ കാത്തിരുപ്പു.&lt;br /&gt;അപ്പോഴാണ് കുട്ടയിൽ നിന്നും ആ അത്ഭുദ വസ്തു &amp;nbsp;കക്കയിറച്ചിക്കാരി പുറത്തെടുക്കുക.&lt;br /&gt;മരം കൊണ്ട് തീർത്തൊരു അളവ് പാത്രം!&lt;br /&gt;അതിൽ കക്കയിറച്ചി അളന്നെടുത്ത് ഞങ്ങളുടെ മൺച്ചട്ടിയിലേക്ക് തട്ടുന്നത് കണ്ടിരിക്കുമ്പോളൊക്കെ അതു പോലൊന്നു സ്വന്തമായിരുന്നെങ്കിൽ എന്ന”അതിമോഹം” കൊണ്ട് എന്റെ മനസ്സങ്ങ് തുടിക്കും.&lt;br /&gt;പിന്നെ”ഒരിക്കലും നടക്കാത്ത മനോഹരമായൊരാ” സ്വപ്നം ചുരുട്ടി മടക്കി മനസ്സിൽ വെച്ച് കക്കയിറച്ചിക്കാരിയുടെ അടുത്ത വരവിനായി കാത്തിരിക്കും.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&amp;nbsp;വെല്ലപ്പോഴുമൊരിക്കൽ ഒരു നാരങ്ങാക്കാരൻ വരും. മെലിഞ്ഞ് മഞ്ഞച്ച ഒരു പൊക്കക്കാരൻ. &amp;nbsp;ഒരു വലിയ കുട്ട നിറയെ മഞ്ഞ ചെറുനാരങ്ങകൾ ഒരു പിരമിഡ് കണക്കെ മുകളിലേക്ക് മുകളിലേക്ക് അടുക്കിവെച്ച നിലയിലായിരിക്കും.&lt;br /&gt;&lt;a href="http://3.bp.blogspot.com/-kkN78q1bO9I/Ti46a4yomiI/AAAAAAAAAZc/vO6nVIt_zK4/s1600/Limes2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="177" src="http://3.bp.blogspot.com/-kkN78q1bO9I/Ti46a4yomiI/AAAAAAAAAZc/vO6nVIt_zK4/s200/Limes2.jpg" width="200" /&gt;&lt;/a&gt;ഈ മഞ്ഞ പിരമിഡ് ആ പൊക്കക്കാരന്റെ തലയിലിരുന്ന് ആകശത്തിലൂടെ ഒഴുകിനടന്നങ്ങ് പോകും. ഒരു കാറ്റ് വീശിയാൽ മതി തെങ്ങിൻത്തുമ്പ് ആടിയുലയുന്നത് പോലെ പൊക്കക്കാരനങ്ങ് ആടി പോകുമെന്നും ചെറുനാരങ്ങകളത്രയും മറിഞ്ഞ് വീണു മണ്ണിലൂടെ മഞ്ഞ ഗോട്ടിക്കായകളായി ഉരുണ്ട് പോകുമെന്നുമൊക്കെ പേടി തോന്നുമെനിക്കു.&lt;br /&gt;&lt;br /&gt;പക്ഷെ അനിഷ്ട്ടങ്ങളൊന്നും സംഭവിക്കാതെ ചെറുനാരങ്ങാക്കാരൻ നിറഞ്ഞ കുട്ടയുമായി ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വന്നു പോയ്ക്കൊണ്ടിരുന്നു .&lt;br /&gt;&lt;br /&gt;&amp;nbsp;ചെറുനാരങ്ങ വാങ്ങിയാൽ അമ്മയ്ക്ക് പലതുണ്ട് പരിപാടികൾ. നാരങ്ങ അച്ചാറിനെക്കാൾ ഞങ്ങൾ കുട്ടികൾക്ക് പ്രിയം നാരങ്ങ ഉപ്പിലിടൂന്നതായിരുന്നു. വെളുത്ത മുളകും നാരങ്ങയും കൂടിയങ്ങ് ഉപ്പുപിടിച്ച് പതം വരും. അപ്പോൾ അതിന്റെ ചാറ് ചോറിലൊഴിച്ച് കഴിക്കുന്നത്ത് ഓർക്കുമ്പോഴെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടാകും.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://4.bp.blogspot.com/-d2QsLhimodY/Ti41mMPEggI/AAAAAAAAAZY/Ug5Ct-ZKFzk/s1600/photo+%25288%2529.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="201" src="http://4.bp.blogspot.com/-d2QsLhimodY/Ti41mMPEggI/AAAAAAAAAZY/Ug5Ct-ZKFzk/s320/photo+%25288%2529.jpg" width="320" /&gt;&lt;/a&gt;&lt;/div&gt;&amp;nbsp;നാരങ്ങാക്കാരനെക്കാൾ ശക്തിയും മെയ്‌വഴക്കവും ആവശ്യമു ള്ളവരായിരുന്നു മൺചട്ടി വിൽക്കുന്നവർ. തലയിലിരിക്കുന്നത് ഭാരമേറിയതും അറിയാതെയെങ്ങാനും മറിഞ്ഞു വീണാൽ തട്ടിയുടഞ്ഞു പോകുന്നതുമായ സാധനങ്ങളാനല്ലൊ.&lt;br /&gt;&amp;nbsp;അന്ന് നാട്ടുകാരെല്ലാം മൺച്ചട്ടികളെ ഉപേക്ഷിച്ച് അലുമിനിയം-സ്റ്റീൽ പാത്രങ്ങളിൽ പാകം ചെയ്ത് തുടങ്ങിയ കാലം.&lt;br /&gt;മീൻ കൂട്ടാൻ വെക്കാൻ മാത്രമാണ് മൺച്ചട്ടി എന്നൊരു വിശ്വാസത്തിലാണ് മിക്ക വീട്ടുകാരികളുടേയും നീക്കം.&lt;br /&gt;അമ്മയാണെങ്കിലൊ നാട്ടിൻപുറങ്ങളിൽ അത്രയ്ക്കൊന്നും പ്രാബല്യത്തിൽ വന്നിട്ടില്ലാത്ത എല്ലാവിധ ആധുനിക യന്ത്രസാമഗ്രികളും പാത്രങ്ങളുമുള്ള ഒരു “ഗൾഫ് അടുക്കള”യുടെ ഉടമസ്ഥ. എങ്കിലും അമ്മ പ്രക്ര്‌തി ജീവനത്തിന്റെ വഴിയിലായിരുന്നു.&lt;br /&gt;&lt;a href="http://1.bp.blogspot.com/-RaL62DGFQNk/TipG9CNBWMI/AAAAAAAAAZU/XZJtX7RwiS4/s1600/old+9195.JPG" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"&gt;&lt;img border="0" height="240" src="http://1.bp.blogspot.com/-RaL62DGFQNk/TipG9CNBWMI/AAAAAAAAAZU/XZJtX7RwiS4/s320/old+9195.JPG" width="320" /&gt;&lt;/a&gt;&amp;nbsp;മൺച്ചട്ടികളിൽ പാകം ചെയ്യുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന പക്ഷക്കാരി.&lt;br /&gt;&amp;nbsp;മീൻ കൂട്ടാൻ മാത്രമല്ല ഒട്ടു മിക്ക കറികളും , സാംബാർ, തീയ്യൽ പോലുള്ള പുളിയുള്ള കറികൾ നിർബന്ധമായും മൺക്കലങ്ങളിലാണ് പാകം ചെയ്തിരുന്നത്.&lt;br /&gt;പോരത്തതിന് പൂന്തോട്ടത്തിൽ പലതരം പൂച്ചട്ടികൾ നിരത്തി വെക്കുന്നതിലും അതീവ തല്പര.&lt;br /&gt;അതിനാൽ മൺച്ചട്ടി വില്പനക്കാർ എന്തു കൊണ്ടും സന്തോഷ പൂർവം കടന്ന് വന്നിരുന്ന ഒരു വീടായിരുന്നു ഞങ്ങളുടേത്.&lt;br /&gt;മൺക്കലം നിറച്ച വലിയ കുട്ട തലയിൽ നിന്നിറക്കാനും പിന്നെ കച്ചവടം കഴിയുമ്പോൾ തിരിയടയുടെ പുറത്ത് &amp;nbsp;സ്ഥാനം തെറ്റാതെ വെക്കാനും ഒരാൾ സഹായം ആവശ്യമാണ്. വീട്ടിലെ സഹായികളാണ് അത് നിർവഹിക്കുക.&lt;br /&gt;പല തരം കുട്ടിക്കലങ്ങളും ചട്ടികളും..ചിലത് മുഖം വീർപ്പിച്ചും മറ്റ് ചിലത് രണ്ട് കാതിലേക്കും നീളുന്ന ചിരിചിരിച്ചും അങ്ങനെ കടന്നു പോകുന്നത് എന്ത് അത്ഭ്ഭുതത്തിലാണ് ഞാൻ കണ്ട് നിന്നിരുന്നത്!.&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/-eF686xuhVOg/TipD1JjBwRI/AAAAAAAAAZM/Ca6oH58qhvE/s1600/betel1%255B1%255D.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"&gt;&lt;img border="0" height="150" src="http://2.bp.blogspot.com/-eF686xuhVOg/TipD1JjBwRI/AAAAAAAAAZM/Ca6oH58qhvE/s200/betel1%255B1%255D.JPG" width="200" /&gt;&lt;/a&gt;&lt;/div&gt;പിന്നെ വരുന്നത് അവൽക്കാരി ലക്ഷ്മിയാണ്. നഗരത്തിലുള്ള ഇളയച്ചന്റെ വീട്ടിലും ഗ്രാമത്തിലുള്ള ഞങ്ങളുടെ വീട്ടിലും എത്തുന്ന സർവവ്യാപിയാണ് ഈ തമിഴത്തി.&lt;br /&gt;വ്ര്‌ത്തിയായി ഉയർത്തി കെട്ടിവെച്ച&amp;nbsp;അല്പാല്പം നരച്ച തലമുടി&amp;nbsp;&amp;nbsp;രണ്ട് മുക്കിലും വലിയ മൂക്കുത്തികളും നെറ്റിയിൽ പരത്തി വെച്ച &amp;nbsp;കുങ്കുമപ്പൊട്ടും &amp;nbsp;പിന്നെ ചുണ്ടിൽ ചുവന്ന ചിരിയും ജീവിതം നൽകിയ തന്റേടവും നർമ്മരസം കലറ്ന്ന സംസാരവുമൊക്കെയായിരുന്നു ലക്ഷ്മി.&lt;br /&gt;ലക്ഷ്മി ഉറക്കെയുള്ള ശബ്ദത്തിൽ എന്തെങ്കിലുമൊക്കെ ചോദിച്ചാൽ ഞാൻ നാണിച്ച് അമ്മയുടെ സാരി വാൽ തുമ്പിലൊളിക്കും.&lt;br /&gt;&amp;nbsp;പക്ഷെ ചേച്ചി സാമന്യം നല്ലൊരു വർത്തമാനക്കാരിയും...കുറുമ്പുകാരിയുമായിരുന്നു.&lt;br /&gt;ഒരിക്കൽ ലക്ഷ്മിയോട് പറ്റിക്കൂടി &amp;nbsp;പറ്റിക്കൂടി &amp;nbsp;പുള്ളിക്കാരി ഒരു തമാശ കാണിച്ചു. &lt;br /&gt;അമ്മയുടെ കണ്ണു വെട്ടിച്ച് ലക്ഷ്മിയുടെ ചെല്ലത്തിൽ നിന്നും വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പും ചേർത്തൊരു ഒരു രസപ്പൊതിയെടുത്ത് കടിച്ചു. &amp;nbsp;ആ കുട്ടിക്കുറുമ്പ് അവസാനിച്ചത് ഒരു തലചുറ്റലിലായിരുന്നു.&lt;br /&gt;&lt;br /&gt;വലിയ ഇളയച്ച്ഛന്റെ കുടുമ്പം താമസിക്കുന്നത് ഞങ്ങളുടെ വീട്ടിൽ നിന്നും അധികം ദൂരെയല്ലാതാണ്. അവിടെക്കുള്ള യാത്രയിൽ ടാറിട്ട പൊതുനിരത്തിന്റെ തിരക്കും ബഹളവും ഒഴിവാക്കുവാനായി ഒരു ഇടവഴിയിലൂടെ നടക്കുക പതിവായിരുന്നു.&lt;br /&gt;വളരെ മെലിഞ്ഞ ഈ നടവഴിക്കു ചില സവിശേഷതകളുണ്ടായിരുന്നു. ഒരു വശം നിറയെ പലതരം വേലിക്കെട്ടുകളും അവയ്ക്കുള്ളിൽ ചെറിയ വീടുകളുമായിരുന്നെങ്കിൽ എതിർ ഭാഗത്ത് ഗോപ്യസ്വഭാവമുള്ള ഒരു വന്മതിലായിരുന്നു. ആ മതിലിനപ്പുറത്തെ രഹസ്യ സംഗതി എന്തായിരുന്നുവെന്നൊ?&lt;br /&gt;ഗവ്ണ്മെന്റ് ആശുപത്രിയുടെ പഴയ മോർച്ചറി!&lt;br /&gt;മോറ്ച്ചറിയെന്നാൽ ശവങ്ങളുറങ്ങുന്ന ശീതീകരിച്ച മുറിയൊന്നുമായിരുന്നില്ല. ഒരു കാലത്ത് മണപ്പുറത്ത് ദുർമരണപ്പെ|ട്ട എല്ലാവരേയും പോസ്റ്റ്മോർട്ടം ചെയ്തിരുന്നത് അവിടെ വെച്ചായിരുന്നുവത്രെ.&lt;br /&gt;ഒരിക്കലും കണ്ടിട്ടില്ലാത്ത മോർച്ചറിയുടെ അരികു പറ്റി പ്രേതങ്ങൾക്ക് വന്മതിലൊന്നും ഒരു തടസ്സമേയല്ലെന്ന ഞെട്ടിക്കുന്ന ചിന്തയോടെ ഞങ്ങളങ്ങനെ നടന്നു പോകും.&lt;br /&gt;എന്നാൽ വീടുകളുടെ അറ്റത്ത് മറ്റൊരു പേടി കൂടെ ഞങ്ങളെ കാത്തിരുന്നിരുന്നു. ഒരു കൊച്ചൂ അമ്പലവും അതിനരികിലായി ഒരു തിരിവെട്ടം മുറുകെ പിടിച്ച് കിടക്കുന്ന ഒരു ശവകുടീരവും.&lt;br /&gt;“പറ ശങ്കരന്റെ“ ശവകുടീരമായിരുന്നു അത്.&lt;br /&gt;പറയൻ ശങ്കരൻ ഒരു “ഒടിയൻ” ആയിരുന്നുവെന്ന് &amp;nbsp;മുതിർന്നവർ പറഞ്ഞ് കേൾക്കാം. അച്ഛയുടെ കുട്ടിക്കാലത്ത് ഈ പറശങ്കരന്റെ മാന്ത്രികക്കഥകൾ നാട്ടിലെങ്ങും പ്രചരിച്ചിരുന്നു. മുടിയെല്ലാം അഴിച്ചു വിടർത്തിയിട്ട് പറശങ്കരൻ നടന്നു വരുമ്പോൾ കുട്ടികളെല്ലാം പേടിച്ചോടുമായിരുന്നുവത്രെ.&lt;br /&gt;&lt;br /&gt;&amp;nbsp;എന്നാൽ ഒടിയന്റെ മായകളിലും ദുരാത്മാക്കളിലൊന്നും തീരെ വിശ്വാസമിലാത്ത പുരോഗമനവാദികളായിരുന്നു അച്ഛയും അമ്മയും.&lt;br /&gt;അവർ പകർന്നു തരുന്ന യുക്തി ബോധം മുറുകെ പിടിച്ചു നടക്കുമ്പോളും മുത്തശ്ശിക്കഥകളുടെ ഖനിയിൽ മുങ്ങിത്താഴുന്ന എന്റെ കുട്ടിമനസ്സിനുള്ളിൽ പറ ശങ്കരനോട് ഇത്തിരി പേടിയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;എന്നാലോ പറയൻ ശങ്കരന്റെ കുടുമ്പത്തിൽ നിന്നും ഞങ്ങളുടെ വീട്ടിൽ വന്നു പോയിരുന്ന “വിരുന്നുകാരികളെ” എനിക്ക് ഇഷ്ട്ടമായിരുന്നു.&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;/div&gt;മുള കൊണ്ടുണ്ടാക്കുന്ന സാമഗ്രികൾ വിൽക്കാനാണ് അവർ വന്നിരുന്നത്. &amp;nbsp;മുറങ്ങളും കൊംബുറങ്ങളും ഊറ്റുകൊട്ടയും പിന്നെ ചോറൂറ്റാനുള്ള കയിൽ കൊട്ടകളുമൊക്കെയായിരുന്നു അവരുടെ പക്കൽ നിന്നും വാങ്ങിയിരുന്നത്.&lt;br /&gt;പിന്നെ...പതിയെ പതിയെ....അലുമിനിയം-സ്റ്റിൽ കൊട്ടക്കയിലുകളുടെ സൌകര്യം നെയ്ത്തു കയിലുകളുടെ പ്രസക്തി കുറച്ചു. &lt;br /&gt;കാലവും ഞാനും വളർന്നു. അങ്ങനെ എന്റെ ചെറുബാല്യത്തിന് നിറങ്ങൾ വിതറിയിരുന്ന പല വിരുന്നുകാരും വരാതെയായി.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-5626667230428847224?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/5626667230428847224/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=5626667230428847224' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5626667230428847224'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5626667230428847224'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2011/07/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-aUz5cVNGLkQ/Ti5AGMg8CbI/AAAAAAAAAZg/LNj8zon76dM/s72-c/vellaMantharam.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-1604894453375332140</id><published>2010-09-02T23:36:00.013-05:00</published><updated>2010-10-13T22:30:15.769-05:00</updated><title type='text'></title><content type='html'>&lt;div&gt;&lt;strong&gt;&lt;span style="font-size: 130%;"&gt;ചിങ്ങനിലാവും കണ്ണീരും ചിരിയും...&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;br /&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://2.bp.blogspot.com/_YG9GCAY8IHM/TICDt1PIysI/AAAAAAAAAVQ/fNLrqEER5vE/s1600/photo1.jpg" style="margin-left: 1em; margin-right: 1em;"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5512550767309408962" src="http://2.bp.blogspot.com/_YG9GCAY8IHM/TICDt1PIysI/AAAAAAAAAVQ/fNLrqEER5vE/s320/photo1.jpg" style="float: left; height: 240px; margin: 0px 10px 10px 0px; width: 320px;" /&gt;&lt;/a&gt;&lt;/div&gt;&lt;div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"&gt;വീണ്ടുമൊരു ഓണക്കാലം പടി കയറി വന്നു.&lt;/div&gt;ഓണം അങ്ങനെയാണ്‌.&lt;br /&gt;ലോകത്തിന്റെ ഏത് കോണിൽ പോയി വീട് കെട്ടിപ്പാർത്താലും ചിങ്ങം പിറന്നാൽ, ഓണം മലയാളിയുടെ ജീവിതത്തിലേക്ക് ഓടിക്കയറി വരും.&lt;br /&gt;വാതിൽക്കൽ മുട്ടി ഒരു അതിഥിയുടെ ഔപചാരികതയോടെ കാത്തുനിൽക്കുകയൊന്നുമില്ല.&lt;br /&gt;ഒരു സുഹൃത്തിന്റ സ്വാതന്ത്ര്യത്തോടെ, അല്ലെങ്കിൽ ഒരു കാരണവരുടെ അധികാരത്തോടെ വാതിൽ തള്ളിത്തുറന്ന് ഓണം അകത്തേക്ക് ഓടിക്കയറും.&lt;br /&gt;&lt;br /&gt;അത് കൊണ്ടായിരിക്കും വേദനകളുടെ പ്രളയത്തിൽ മുക്കിയെടുത്ത ചിങ്ങമാസത്തോട് എത്ര പരിഭവിക്കണമെന്ന് കരുതിയിട്ടും കഴിയാതെ പോകുന്നത്. മനസ്സിന്റെ ഒരു പാതി കൊണ്ട് കരയുമ്പോഴും മറുപാതി കൊണ്ട് ഓണത്തിമർപ്പിലേക്ക് ഊളിയിട്ടിറങ്ങാതെ വയ്യ എന്നു തോന്നുന്നത്.&lt;br /&gt;&lt;br /&gt;ഒരു ഓണക്കാലത്താണ്‌ അച്ഛമ്മ പോയത്.&lt;br /&gt;പിന്നെ നാലു വർഷങ്ങൾക്കിപ്പുറം മറ്റൊരു ഓണക്കാലത്ത് ,നാട് മുഴുവൻ പൂക്കളമൊരുക്കി...ആറാപ്പു വിളിച്ച്...ത്രൃക്കാക്കരപ്പനെ വരവേൽക്കാൻ കാത്തിരിക്കുമ്പോൾ, . "ഇക്കുറി ഓണത്തിന്‌ എന്തു പായസമാണ്‌ വെക്കേണ്ടത്?, അത്തല്ലേ ..പൂക്കളമിടണ്ടേ?" എന്നൊക്കെയുള്ള കുഞ്ഞു സന്ദേഹങ്ങൾ ചുണ്ടിൽ മുറുക്കിക്കെട്ടി ഒരു നിലവിളക്കിന്റെ വെളിച്ചത്തിൽ അമ്മ ഉറങ്ങിക്കിടന്നു.&lt;br /&gt;അന്നു തീരുമാനിച്ചതാണ്‌.....ചിങ്ങത്തോട് ഇനി പിണക്കമാണെന്ന്.&lt;br /&gt;എങ്ങനെ പൂവിളി ഉയർത്തിവന്നാലും, മുറ്റത്തും പറമ്പിലും മുക്കുറ്റിയും തുമ്പയും വാരിയെറിഞ്ഞാലും ഇനി കൂട്ടില്ല.&lt;br /&gt;അമ്മ മെഴുകാതെ ഇനി കളമില്ല. അമ്മ ഒരുക്കാതെ ഇനി സദ്യയില്ല.&lt;br /&gt;ഇനി ഓണമില്ല.&lt;br /&gt;&lt;br /&gt;പക്ഷെ ഓണം വന്നു. വന്നു കൊണ്ടേയിരുന്നു.&lt;br /&gt;മുഖം തിരിച്ചിരുന്നിട്ടും പരിഭവമില്ലാതെ, പരുഷവാക്കുകൾ പറഞ്ഞിട്ടും പിണങ്ങിപ്പോകാതെ ഓണം വന്നു.&lt;br /&gt;പടിയ്ക്കൽ വന്നെത്തി നോക്കി.&lt;br /&gt;പിന്നൊരിക്കൽ അകത്തളത്തിലേക്ക് കാലെടുത്തു വെച്ചു.&lt;br /&gt;ചിണുങ്ങിക്കരയുന്ന കുഞ്ഞിനെ പരിലാളിക്കുന്ന അമ്മയായി പരിരംഭണത്തിൽ മുറുക്കി.&lt;br /&gt;പൂവിരലുകൾ കൊണ്ട് ഇക്കിളിക്കൂട്ടി.&lt;br /&gt;പരിഭവം അലിഞ്ഞു. മുഖത്തൊരു കുഞ്ഞു നാണം തളിർത്തു.&lt;br /&gt;പിന്നെയൊരു ചെറു ചിരി വിടർന്നു. ചെറുചിരി വളർന്നത് നിറചിരിയായി.&lt;br /&gt;മുറ്റത്ത് വീണ്ടും പൂക്കളമായി. നാക്കിൽ രുചിമേളമായി.&lt;br /&gt;&lt;br /&gt;അല്ലെങ്കിലും ഓണമെന്നാൽ ഒരു കോടി ഓർമ്മകളുടെ കൊണ്ടാട്ടമല്ലേ? നഷ്ട്ടവസന്തത്തിന്റെ നിശ്വാസമല്ലേ? കൈവിട്ടു പോയൊരു നല്ല നാളിനെ ഒരു വേള കയ്യിൽ കോരിയെടുത്ത് ഓമനിക്കലും..പിന്നെ വീണ്ടും ചോർന്നു പോകുമ്പോൾ ഉള്ളം നീറ്റലുമല്ലെ?&lt;br /&gt;അതിനൊക്കെ തന്നെയല്ലേ ഈ ഓണം പടികയറി വരുന്നത്!&lt;br /&gt;&lt;br /&gt;മാവേലി യമരൂപം പൂണ്ട് വന്നു പോയ ആ നീറ്റുന്ന ഓണങ്ങൾക്ക് മുന്ന്, വളരെ മുന്ന്, അച്ഛമ്മയുണ്ടായിരുന്ന കാലത്ത്, അച്ഛമ്മ..പിന്നെയുമുണ്ടയിരുന്നു..കുറെക്കാലം, പക്ഷെ ബോധത്തിനും അബോധത്തിനുംമിടയ്ക്ക് ഒരു നൂല്പ്പാലത്തിൽ തെന്നി നീങ്ങുകയായിരുന്നുവെന്ന് മാത്രം, അച്ഛമ്മയ്ക്ക് ഓണമുണ്ടായിരുന്ന കാലത്ത്.....ഞങ്ങൾ കുട്ടികൾക്ക് ഓണമെന്നാൽ....ഒരു മേളതിമർപ്പായിരുന്നു. വീട്ടിൽ &lt;a href="http://1.bp.blogspot.com/_YG9GCAY8IHM/TICIh-bLdII/AAAAAAAAAVo/W1RDNXjfYxo/s1600/thumba.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5512556061175542914" src="http://1.bp.blogspot.com/_YG9GCAY8IHM/TICIh-bLdII/AAAAAAAAAVo/W1RDNXjfYxo/s320/thumba.bmp" style="cursor: hand; float: left; height: 94px; margin: 0px 10px 10px 0px; width: 125px;" /&gt;&lt;/a&gt;ഇളയച്ഛന്റെ മക്കളുണ്ട്. കളികൾക്ക് പഞ്ഞമില്ല. പറമ്പിൽ വേണ്ടുവോളമുണ്ട് മുക്കുറ്റിയും തുമ്പയും. അമ്മയുടെ പൂന്തോട്ടത്തിലുമുണ്ട് ഒരു വസന്തം. ഓണമായാൽ അതിലൊക്കെ കൈവെക്കുന്നതിൽ തെറ്റില്ല.&lt;br /&gt;പക്ഷെ രസം കൊല്ലിയായി ഒരു ഓണപ്പരീക്ഷ വരും. മേമയ്ക്കാണെങ്കിൽ മക്കളുടെ പഠനകാര്യങ്ങളിൽ വലിയ ശുഷ്ക്കാന്തിയാണ്‌. ഇടയിലൊരു ശനിയും ഞായറും വീണുകിട്ടിയാൽ സംഗതി കുശാലായി. തൽക്കാലത്തേക്കാണെങ്കിലും പരീക്ഷപ്പിടിയിൽ നിന്നുമിറങ്ങാം. മഴനനഞ്ഞു നിൽക്കുന്ന നനുത്ത പൂക്കളെ കുറ്റബോധമൊന്നുമില്ലാതെ ഇറുത്ത് കളത്തിൽ നിരത്തി വെക്കാം.&lt;br /&gt;&lt;br /&gt;പരീക്ഷയിൽ നിന്നുമിറങ്ങി വീട്ടിലെ ഓണത്തിലേക്ക് കയറി വരുമ്പോൾ അടുക്കളപ്പുറത്ത് നിന്നുമു&lt;a href="http://3.bp.blogspot.com/_YG9GCAY8IHM/TICEJGnYRaI/AAAAAAAAAVY/cP5TBOywGlo/s1600/upperi.bmp"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5512551235830957474" src="http://3.bp.blogspot.com/_YG9GCAY8IHM/TICEJGnYRaI/AAAAAAAAAVY/cP5TBOywGlo/s320/upperi.bmp" style="cursor: hand; float: right; height: 107px; margin: 0px 0px 10px 10px; width: 121px;" /&gt;&lt;/a&gt;യരും തിളച്ച വെളിച്ചെണ്ണയിൽ വീഴുന്ന കായുപ്പേരിയുടെ നറുമണം. വീട്ടിലെ ദൈന്യംദിന പാചകമൊക്കെ അമ്മയുടെ വകയാണെങ്കിൽ കായവറുക്കലും ശർക്കരവരട്ടിയുണ്ടാക്കലും പിന്നെ വിഷുക്കാലത്ത് ചക്ക വരട്ടുന്നതും, വിഷുക്കട്ടക്ക് തൊട്ടു കൂട്ടാൻ പച്ചണ്ടി പൊളിച്ച്, കയ്യിലപ്പിടി അണ്ടിപ്പശയാക്കി, പരിപ്പെടുത്ത് കൂട്ടാൻ വെയ്ക്കുന്നതുമൊക്കെ അച്ഛമ്മയുടെ അവകാശങ്ങളായിരുന്നു. അച്ഛമ്മയൊരു ഗൗരവക്കാരിയായിരുന്നു. ആ സുന്ദരമായ മുഖത്ത് ഒരു ചിരി വിടരുന്നത് തന്നെ അപൂർവം! കുട്ടികളോട് കൂട്ടുകൂടാനോ മടിയിലിരുത്തി ലാളിക്കാനോ ഒന്നും വശമില്ലാത്തൊരാൾ. അച്ഛമ്മയുടെ വാത്സല്യം പുറത്തേക്കൊഴുകിയിരുന്നത് ഇത്തരം വിഭവങ്ങളിലൂടെ ആയിരുന്നു.&lt;br /&gt;പക്ഷെ അച്ഛമ്മയേയും അമ്മയേയും ഒക്കെ അത്യധികം നിരാശപ്പെടുത്തിയിരുന്ന കുട്ടികളായിരുന്നു ഞാനും ചേച്ചിയും. ഭക്ഷണകാര്യത്തിൽ പുറകോട്ട് എന്ന് ദുർഖ്യാതി നേടിയവർ.വറുത്ത് വെക്കുമ്പോഴെക്കും മുറത്തിൽ നിന്നും ഇന്ദ്രജാലക്കരന്റെ കരവിരുതോടെ ഉപ്പേരിയും ശർക്കരവരട്ടിയും അപ്രത്യക്ഷമാക്കുന്ന മിടുമിടുക്കരുടെ ഗണത്തിൽ പെടാത്തവർ! ചേച്ചിയാണെങ്കിൽ അന്നും ഇന്നും ഭക്ഷണകാര്യത്തിൽ ഒരു യോഗിനിയാണ്‌. യാതൊന്നിനോടും ഭ്രമമില്ലാതെ...ആവശ്യത്തിന്‌ മാത്രം ഭക്ഷണം എന്ന നയക്കാരി. എന്റെ കാര്യം പക്ഷെ അങ്ങനെയല്ല. ഇഷ്ട്ടങ്ങളും അനിഷ്ട്ടങ്ങളുമൊക്കെയായി അമ്മയ്ക്ക് തലവേദനയുണ്ടാക്കുന്ന കുട്ടി. തീരെ ചെറുതിൽ വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്നതിനോടൊക്കെ&lt;br /&gt;വിരക്തിയാണ്‌. കുറച്ച് കൂടെ വളർന്നപ്പോൾ അത് മാറി വിരക്തി മധുര പലഹാരങ്ങളോടായി. പഴമ്പൊരിയും പായസവുമൊക്കെ കൊണ്ട് അമ്മ പിന്നാലെ നടക്കും. അമ്മയെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി ഇത്തിരിയോളം മാത്രം കഴിച്ചെന്ന് വരുത്തും. പിന്നെ വളർന്നപ്പോൾ എല്ലാ രുചികളുമായി ഇഷ്ട്ടത്തിലായപ്പോൾ രുചിക്കൂട്ടുമായി പുറകെ നടക്കാൻ ആളില്ലാതായി. പിന്നെ നഷ്ട്ടപ്പെടുത്തിയ ഓരോ രുചിയും കാർമേഘമായി മനസ്സിൽ ഉരുണ്ട്കൂടാൻ തുടങ്ങി. ഓരോ മിഴിനീർ കണമായി പെയ്തിറങ്ങാൻ തുടങ്ങി.&lt;br /&gt;&lt;br /&gt;പലഹാരങ്ങളുടെ കാര്യത്തിലുള്ള പിടിവാശികളൊക്കെ സമ്മതിച് തരുമെങ്കിലും അമ്മ പൊതുവെ കുട്ടികളുടെ ഭക്ഷണകാര്യത്തിൽ കർക്കശക്കാരിയായിരുന്നു. എല്ലാവിധ പച്ചക്കറികളും തീന്മേശ്ശയിലെത്തും.. അതെല്ലാം കഴിച്ചോളണമെന്ന് തന്നെയാണ്‌ നിയമം. അതു കൊണ്ടൊക്കെയായിരിക്കാം സദ്യ- അതിൽ വിളമ്പുന്ന ഓരോ കൂട്ടാനും അന്നും ഇന്നും എന്നും എന്റെ ഒരു ബലഹീനതയാണ്‌. &lt;a href="http://4.bp.blogspot.com/_YG9GCAY8IHM/TICFNQdYcpI/AAAAAAAAAVg/DLx6dTbce_M/s1600/016.JPG"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5512552406704485010" src="http://4.bp.blogspot.com/_YG9GCAY8IHM/TICFNQdYcpI/AAAAAAAAAVg/DLx6dTbce_M/s320/016.JPG" style="cursor: hand; height: 156px; width: 279px;" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;ഇളയച്ഛൻ സ്വന്തം വീട് വെച്ചപ്പോൾ മേമയും മക്കളും പോയി. എങ്കിലും ഓണത്തിനും വിഷുവിനും എല്ലാവരും ഒത്ത്കൂടും. കാലം കഴിഞ്ഞു. കുട്ടിക്കളികൾ മാറി. ഓണനിലാവിന്റെ അഴകോടെ കൗമാരമായി.ഓണത്തിന്‌ പ്രണയഭാവമായി. ആദർശങ്ങളും ആശയങ്ങളുമൊക്കെ പൊട്ടി മുളക്കുന്ന പ്രായമാണ്‌. വലിയ വലിയ തീരുമാനങ്ങളൊക്കെ എടുത്ത് കളയും. അക്കൂട്ടത്തിലൊന്നായിരുന്നു....മുടിയിൽ ചൂടാനായി പൂ പറിക്കില്ല എന്നത്. പൂക്കൾ ചെടികളിൽ നിൽക്കുന്നതാണ്‌ ഭംഗി. ചെടികളിൽ തന്നെ വിടരുകയും കൊഴിയുകയും ചെയ്യുക എന്നത് പൂക്കളുടെ ജന്മാവകാശമാണ്‌. പക്ഷെ ഓണക്കാലമായാൽ....ആദർശങ്ങൾക്ക് തൽക്കാലം അവധി കൊടുത്ത് പൂക്കളിറുത്ത് കളമൊരുകുക തന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;ഇതിനിടക്ക് അച്ഛമ്മ ഓർമ്മതെറ്റുകളിലേക്കു വഴുതി വീണു. നമുക്കറിയാത്ത മറ്റൊരു ലോകത്ത് മറ്റൊരു മനുഷ്യനായി ജീവിക്കാൻ തുടങ്ങി. എങ്കിലും തിരുവോണത്തിന്‌ കുളിപ്പിച്ചൊരുക്കി കോടിയുടുപ്പിച്ച് കുറി തൊടുവിച്ച് അമ്മ അച്ഛമ്മയെ വിഭവങ്ങൾ നിരത്തിയ വാഴയിലയ്ക്ക് മുന്നിലിരുത്തുമ്പോൾ ആ മുഖത്ത് ഓണനിലാവ് പോലെ ഒരു നേർത്ത ചിരി പരക്കും.&lt;br /&gt;ഒരു ചിങ്ങമാസത്തിൽ ഉത്രാടതിന്റെയന്ന് രാവിലെ അച്ഛമ്മ കിടന്നു. പിന്നെ എഴുന്നേറ്റില്ല. അക്കുറി ഓണമുണ്ടായില്ല. ദിവസങ്ങൾ കൊഴിഞ്ഞപ്പോൾ ..സെപ്റ്റംബർ രണ്ടിനു അച്ഛമ്മ പോയി.&lt;br /&gt;നാലു വർഷങ്ങൾക്ക് ശേഷം മറ്റൊരു സെപ്റ്റംബർ രണ്ടിന്‌ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ട്പോയി. അന്ന് ചിത്തിരയായിരുന്നു. അമ്മയുടെ ജന്മനാൾ. പാതിരാത്രിയിൽ ചോതി പുലർന്നപ്പോൾ അമ്മ പോയി.&lt;br /&gt;കരയിലേക്ക് ഓടിക്കയറുന്ന തിരകളോടായി അമ്മ ചൂണ്ടൂവിരൽ നീട്ടി മണ്ണിൽ എഴുതാറുണ്ട്..."ചോതി" . കടലമ്മ വന്നത് വാരിയെടുത്തോടുമ്പോൾ അമ്മ ഞങ്ങളോട് നിറഞ്ഞ് ചിരിക്കും. ഒരു മൺക്കുടത്തിലിരുന്ന് കടലിലേക്ക് അമ്മ ഊളിയിട്ടിറങ്ങുന്നതും നോക്കി കടൽക്കരയിൽ നിന്നപ്പോൾ ഞാൻ വീണ്ടുമാ ചിരി കണ്ടു...ആ ചിരി എന്റെ കണ്ണീരിൽ നനഞ്ഞു പോയി.&lt;br /&gt;ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എല്ലാ പെണ്ണുങ്ങളേയും പോലെ ഞാനും അന്വേഷിച്ചു.......ഒന്‍പത് മാസങ്ങള്‍ക്കും ഏഴു ദിവസങ്ങള്‍ക്കും അപ്പുറമുള്ള ആ മനോഹരദിനമേതെന്ന്.....&lt;br /&gt;സെപ്റ്റംബര്‍ ഏഴ്!&lt;br /&gt;നഷ്ട്ടങ്ങളുടെ സെപ്റ്റംബര്‍!!!&lt;br /&gt;എട്ട് വർഷങ്ങൾക്ക് ശേഷം നഷ്ട്ടങ്ങളുടെ സെപ്റ്റംബറിൽ നിറങ്ങൾ എഴുതി ചേർക്കാൻ അവൾ വരുന്നു.&lt;br /&gt;അത് ഏഴാം തിയ്യതി തന്നെയായിക്കൊള്ളണമെന്ന് യാതൊരു നിർബന്ധവുമില്ല. പിന്നെ എന്നായിരിക്കും അവൾ വരുന്നത്? ഞാൻ വല്ലാത്തൊരു സംഘർഷത്തിനടിമപ്പെട്ടു.&lt;br /&gt;അത് രണ്ടായിരിക്കരുതേ.....മൂന്നായിരിക്കരുതേ.....അമ്മയുടെ അടഞ്ഞ മിഴികൾക്ക് മുകളിൽ ഒരു കേക്കും കത്തിയും കൊടുത്ത് എന്റെ പിറന്നാൾക്കുട്ടിയെ നിർത്താൻ വയ്യ ഓരോ വർഷവും. കലണ്ടറിലൂടെ കണ്ണോടിക്കവെ....വീണ്ടും പ്രാർത്ഥിച്ച് പോയി....അവൾ വരുന്നത് നാലാം തിയ്യതിയുമാകരുതേ...കാരണം അക്കുറി നാലിനായിരുന്നു..ചിങ്ങത്തിലെ ചോതി. അമ്മയുടെ ശ്രാദ്ധം അവളുടെ ജന്മദിനമായാൽ അതൊരു അനുഗ്രഹമായി മാത്രം കണ്ടാൽ മതിയെന്ന് ചേച്ചി ഉപദേശിച്ചു.സ്കാനിങ്ങ് റിപോർ‍ട്ടിൽ സെപ്റ്റംബർ ഒന്നാണ്‌ ഡ്യു ഡേറ്റായി രേഖപ്പെടുത്തിയിരുന്നത്. അതൊരു ആശ്വാസം എന്നു ദീർഖനിശ്വാസം വിട്ടിരിക്കുമ്പോഴാണ്‌ എന്റെ സഖാവിന്റെ അമ്മ സംഭാഷണ മദ്ധ്യേ ഒരു "തമാശ" കൂടി പൊട്ടിച്ചത്. ഉത്രം ജന്മ മാസമായാൽ ദോഷമാണത്രെ. കുഞ്ഞിലെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട അമ്മമ്മയുടെ(കണവന്റെ) ജീവിത കഥ പറയുമ്പോൾ വളരെ യാദ്ര്യശ്ചികമായാണ്‌ ഈ പരാമർശമുണ്ടായത്. അതു വരെ ആകാശ്ത്തിലെ നക്ഷത്രങ്ങളെ കുറിച്ച് അധികമൊന്നും ചിന്തിക്കാത്ത, കല്യാണത്തിന്‌ പോലും ജാതകമോ മുഹൂർ‍ത്തമോ നോക്കാത്ത എന്റെ മനസ്സിലതൊരു കല്ലുകടിയായി കിടന്നു. അപ്പോഴൊക്കെ എന്റെ പ്രിയ സഖാവ് പറഞ്ഞ് കൊണ്ടിരുന്നു......: "ഒന്നും പേടിക്കേണ്ട വാവ സെപ്റ്റംബർ അഞ്ചിനേ വരൂ"&lt;br /&gt;&lt;br /&gt;അങ്ങനെ സെപ്റ്റംബർ 1(ഉത്രം) കഴിഞ്ഞു. രണ്ടൂം മൂന്നും കഴിഞ്ഞു. സെപ്റ്റംബർ നാലിനു ഉച്ചതിരിയുമ്പോൾ ഞാൻ ആശ്വാസത്തിന്റെ കുളിർമഴ നനഞ്ഞു. അവളെ സഹർഷം വരവേൽക്കാൻ മനസ്സ് ഒരുങ്ങി. പിറ്റേന്ന് , അഞ്ചാം തിയ്യതി ഒബ്സ്റ്റ ട്രീഷ്യൻറ്റെ അടുത്ത് അപ്പോയിൻന്മെന്റ്. രാവിലെ പോകണം. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി ഉറങ്ങാൻ കിടന്നു. അപ്പോഴാണ്‌ അവളത് പറഞ്ഞത്..."അമ്മേ ഞാൻ വരുന്നു...."&lt;br /&gt;ആശുപത്രിയിലേക്കുള്ള യാത്രയിൽ എന്നെ കാത്ത് സഖാവിന്റെ ഒരു "സർപ്രൈസ്" ഉണ്ടായിരുന്നു. സി.ഡി പ്ളേയർ എനിക്ക് വേണ്ടി പാടിക്കൊണ്ടിരുന്നു....&lt;br /&gt;"മലർക്കൊടി പോലെ വർണ്ണത്തുടി പോലെ മയങ്ങൂ നീയെൻ മടിമേലെ.......ഉറങ്ങൂ .....കനവ് കണ്ടുണരാനായി ഉഷസ്സണയുമ്പോൾ.......!&lt;br /&gt;ചിലപ്പോൾ ദൈവത്തിന്റെ സ്നേഹം നമ്മൾ തൊട്ടടുത്തറിയുന്നു.&lt;br /&gt;എല്ലാ ആശങ്കകളും കാറ്റിൽ പറത്തിക്കൊണ്ട്......സഖാവിന്റെ വാക്ക് സത്യമാക്കിക്കൊണ്ട് സെപ്റ്റംബർ അഞ്ചിന്‌.....ചിങ്ങ മാസത്തിലെ വിശാഖം നാളിൽ അവൾ വന്നു...വിഭാവരി. &lt;/div&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5512547484251747842" src="http://1.bp.blogspot.com/_YG9GCAY8IHM/TICAuu5MdgI/AAAAAAAAAVI/9aTlk9cbbbA/s320/Mother-And-Child7.jpg" style="cursor: hand; display: block; height: 281px; margin: 0px auto 10px; text-align: center; width: 215px;" /&gt;&lt;br /&gt;&lt;br /&gt;നമുക്കറിയാം അമ്മയ്ക്ക് മകളോടുള്ള സ്നേഹം-മാതാപിതാക്കാൾക്ക് മക്കളോടുള്ള സ്നേഹം ഒരു പുഴ പോലെയാണ്‌. ഒരു ദിക്കിൽ നിന്നും മറ്റൊന്നിലേക്ക് ഒഴുകുന്നു, അല്ലെങ്കിൽ ഒരു വെള്ളച്ചാട്ടം പോലെ മുകളിൽ നിന്നും താഴേക്ക് മാത്രം. മക്കളിൽ നിന്നും അതു തിരിച്ചൊഴുകുകയല്ല.....പക്ഷെ അതു അവരുടെ മക്കളിലേക്ക്....തലമുറകളിലേക്ക് ഒഴുക്ക് തുടരുകയാണ്‌.അതാണ്‌ പ്രകൃതിനിയമം. അമ്മയിൽ നിന്നും കുതിച്ചെത്തിയ സ്നേഹപ്രവാഹം എന്റെ ഹൃത്തടത്തിൽ ഒരു ഓളം പോലുമില്ലാതെ ...അനങ്ങാൻ പോലും ഇടമില്ലാതെ.. മഞ്ഞു കാലത്തെ വനതടാകം പോലെ ഉറഞ്ഞ് കിടക്കുകയായിരുന്നു. അതത്രയും എന്തു ചെയ്യേണ്ടുവെന്നറിയാതെ ഞാനാകെ വീർപ്പുമുട്ടുകയായിരുന്നു. ഒഴുക്കിന്റെ കണ്ണി എവിടെയോ അറ്റ് പോകുമ്പോൾ ജീവിതം തന്നെ സ്തംഭിച്ച് പോകുന്നു. പക്ഷെ ഇപ്പോൾ അറ്റ് പോയ കണ്ണി ഇണക്കി ചേർക്കപ്പെട്ടു. അമ്മ തന്ന സ്നേഹാമൃതമത്രയും മകളിലേക്കൊഴുക്കുമ്പോൾ വീണ്ടും ജീവിതത്തിൽ ഓണക്കാലമായി .പൂക്കളമൊരുക്കാനും സദ്യവട്ടങ്ങളൊരുക്കാനും എന്റെ കൈവിരലുകൾ തുടിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size: 85%;"&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-1604894453375332140?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/1604894453375332140/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=1604894453375332140' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/1604894453375332140'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/1604894453375332140'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2010/09/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_YG9GCAY8IHM/TICDt1PIysI/AAAAAAAAAVQ/fNLrqEER5vE/s72-c/photo1.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-8243797631067443275</id><published>2008-08-04T15:09:00.005-05:00</published><updated>2008-12-09T09:17:23.973-05:00</updated><title type='text'></title><content type='html'>&lt;a href="http://1.bp.blogspot.com/_YG9GCAY8IHM/SJdjJVJaNuI/AAAAAAAAAM4/-gwd9atCX4s/s1600-h/R8_MEDfast%26furious.jpg"&gt;&lt;img id="BLOGGER_PHOTO_ID_5230758504160704226" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://1.bp.blogspot.com/_YG9GCAY8IHM/SJdjJVJaNuI/AAAAAAAAAM4/-gwd9atCX4s/s320/R8_MEDfast%26furious.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div dir="ltr"&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;color:#000000;"&gt;നന്മ&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;അടിവയറ്റിലൊരു ആന്തോളനമായി അവനുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;കുഞ്ഞുപൂവിന്റെ നിശ്വാസമായ് അവളുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;മാസങ്ങളായി എന്റെ ഓരൊ അനക്കത്തിലും ഉണര്‍വിലും മയക്കത്തിലും ചിരിയിലും കരച്ചിലിലും സ്പന്ദനമായി അവനുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;ഇറുക്കിയടച്ച ഇമകള്‍ക്കുമപ്പുറം...ഹൃദയമാം സുരലോകത്തില്‍ ദേവതാരു മരങ്ങള്‍ക്കിടയിലൂടെ മണിച്ചിലങ്കയുടെ താളമായി അവളോടി വരുന്നു...&lt;/div&gt;&lt;br /&gt;&lt;div&gt;മയില്‍പ്പീലി കെട്ടിയ കുനുകുനുത്ത മുടിചുരുളുകള്‍ കാട്ടി അവന്‍ ചിരിക്കുന്നു&lt;/div&gt;&lt;br /&gt;&lt;div&gt;പാദങ്ങളില്‍ സായന്തനത്തിന്റെ അരുണിമ...മിഴികളില്‍ ആകാശത്തിന്റെ നീലിമ.&lt;/div&gt;&lt;br /&gt;&lt;div&gt;അവള്‍ ദൈവത്തില്‍ നിന്നടരുന്ന വെളിച്ചത്തുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;ദൈവമിപ്പോള്‍ എന്നോടൊപ്പമുണ്ട്....വളരെ അടുത്ത്...വളരെ വളരെ അടുത്ത്.&lt;/div&gt;&lt;br /&gt;&lt;div&gt;ദൈവം ഒരു ചിത്രമെഴുതുകയാണ്. ദൈവത്തിന് മാത്രം സ്വന്തമായ തൂലികയും ചായക്കൂട്ടുകളും..കൊണ്ട് മനോഹരമായൊരു ചിത്രം തീര്‍ക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;ചിത്രമെഴുത്തിനുള്ള ക്യാന്‍വാസായി ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ദൈവത്തിന്റെ തൂലികയുടെ ദ്രുതചലനം എന്റെ ഉദരമേറ്റ് വാങ്ങുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;അവനിപ്പോള്‍ നക്ഷത്രങ്ങളോടൊപ്പമാണ്. മിന്നാമിന്നിക്കൂട്ടങ്ങളായി അവ..അവള്‍ക്കു ചുറ്റും വലം വെയ്ക്കുന്നു. &lt;/div&gt;&lt;br /&gt;&lt;div&gt;അവന്‍ ദൈവത്തെ കിനാവ് കാണുന്നു. ദൈവത്തിന്റെ മടിയില്‍ കിടന്ന് താരാട്ട് കേള്‍ക്കുന്നു.&lt;/div&gt;&lt;br /&gt;&lt;div&gt;ദൈവമേ...അവളെയാണൊ..നീ എനിക്ക് വിട്ട് തരുന്നത്?&lt;/div&gt;&lt;br /&gt;&lt;div&gt;എന്നിലൂടെയാണൊ....അവനീ പ്രപഞ്ചത്തിലേക്ക് ഊറ്ന്നിറങ്ങുന്നത്!&lt;/div&gt;&lt;br /&gt;&lt;div&gt;ജീവന്‍ ജീവനില്‍ നിന്നടരുന്ന....ഒന്ന് രണ്ടായി തീരുന്ന കടച്ചിലില്‍ അവളെ ഞാന്‍ കാണും.&lt;/div&gt;&lt;br /&gt;&lt;div&gt;അവന്റെ കണ്ണുകളില്‍ നന്മയുടെ സാഗരം.....നെറികെടുകളുടെ ലോകത്തിന് താങ്ങാനരുതാത്തത്ര നന്മ&lt;/div&gt;&lt;br /&gt;&lt;div&gt;അതിന്റെ തൂവെളിച്ചം എന്റെ പാപങ്ങള്‍ കഴുകിക്കളയട്ടെ!&lt;/div&gt;&lt;br /&gt;&lt;div&gt;ആ നന്മയത്രയും, ഒരു കണിക പോലും ചോരാതെ.....ദൈവമേ..എങ്ങനെയാണ് ഞാന്‍ കാത്ത് വെക്കേണ്ടത്?&lt;/div&gt;&lt;br /&gt;&lt;div&gt;കടലിനെ കൈക്കുമ്പിളില്‍ ഒതുക്കാന്‍ ശ്രമിക്കുന്നത് പോലെയാകുമല്ലൊ..അത്..!&lt;/div&gt;&lt;br /&gt;&lt;div&gt;എനിക്കത് കഴിയുമോ?&lt;/div&gt;&lt;br /&gt;&lt;div&gt;ഞാന്‍ ജീവിച്ച് അഴുക്ക് പിടിച്ചവള്‍. കണ്ണീരും വിയര്‍പ്പും പുരണ്ടവള്‍.&lt;/div&gt;&lt;br /&gt;&lt;div&gt;പാപങ്ങള്‍ കണ്ടും കേട്ടും രുചിച്ചും ശീലിച്ചവള്‍.....&lt;/div&gt;&lt;br /&gt;&lt;div&gt;അമ്മയുടെ ഗര്‍ഭത്തില്‍ നിന്നടര്‍ന്ന് വീഴുമ്പോള്‍...എനിക്കുമുണ്ടായിരുന്നല്ലൊ...നന്മയുടെ കണ്ണുകള്‍..&lt;/div&gt;&lt;br /&gt;&lt;div&gt;അവയിപ്പോള്‍ എവിടെ?&lt;/div&gt;&lt;br /&gt;&lt;div&gt;അവ എന്നേ ദൈവത്തെ കനവ് കാണാതെയായി!&lt;/div&gt;&lt;br /&gt;&lt;div&gt;അവയിലിപ്പൊള്‍ സങ്കടപ്പെരുമഴകള്‍ മാത്രം....&lt;/div&gt;&lt;br /&gt;&lt;div&gt;എനിക്കു ചുറ്റിനും ഭയവും അസ്വസ്ഥതയും ആര്‍ത്തിയും അഹങ്കാരവും സ്വാര്‍ത്ഥതയും വെറുപ്പും അസുയയും...&lt;/div&gt;&lt;br /&gt;&lt;div&gt;ഈ നെറികേടുകളുടെ ലോകത്തേക്ക് അവള്‍ മുഖം തിരിക്കുമ്പോള്‍ ഞാനാ ഇമകള്‍ പൊത്തിപ്പിടിക്കും.&lt;/div&gt;&lt;br /&gt;&lt;div&gt;അവന്‍ കിളികളുടെ പാട്ട് മാത്രം കേള്‍ക്കണമെന്നും..മഴവില്ലിന്‍ നിറങ്ങള്‍ മാത്രം കാണണമെന്നും ഞന്‍ ആഗ്രഹിക്കും&lt;/div&gt;&lt;br /&gt;&lt;div&gt;ഞാനവള്‍ക്ക് പൂക്കളുടെ തേന്‍ കൊടുക്കും. ആകാശ ചെരുവിലൂടെ എന്റെ പെരുവിരല്‍ത്തുമ്പിലൊരു മഞ്ഞ് തുള്ളിയായി കൊണ്ട്നടക്കും. പുലരിയേയും സന്ധ്യേയും കുഞ്ഞുകൈ നീട്ടി തൊടാന്‍ പഠിപ്പിക്കും&lt;/div&gt;&lt;br /&gt;&lt;div&gt;അവന്റെ മനസ്സ് തേച്ച് മിനുക്കിയൊരു ഓട്ട്ക്കിണ്ണമായിരിക്കണമെന്ന് മോഹിക്കും.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;&lt;/div&gt;&lt;div&gt;പക്ഷെ എത്ര നാള്‍?&lt;/div&gt;&lt;br /&gt;&lt;div&gt;എത്ര നാള്‍ കുഞ്ഞേ..നിന്നെ ഭൂതത്താന്റെ നിധിയായി കാത്ത് വെക്കും?&lt;/div&gt;&lt;br /&gt;&lt;div&gt;ഇതു ജീവിതമാണ്. സ്നേഹത്തെക്കാള്‍ സ്നേഹശുന്യതയാണിവിടെ. ചിരിയേക്കാള്‍ കണ്ണീരാണിവിടെ.&lt;/div&gt;&lt;br /&gt;&lt;div&gt;ഇതു വല്ലാത്തൊരു ലോകമാണ്.&lt;/div&gt;&lt;br /&gt;&lt;div&gt;കുഞ്ഞുങ്ങളെ ഞെരിച്ച് കൊല്ലുന്ന...ജന്മദാതാക്കളുടെ ലോകം.&lt;/div&gt;&lt;br /&gt;&lt;div&gt;പൂമൊട്ടുകളെ പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ ലോകം.&lt;/div&gt;&lt;br /&gt;&lt;div&gt;കള്ളങ്ങളുടേയും ചതികളുടെയും ലോകം.&lt;/div&gt;&lt;br /&gt;&lt;div&gt;യുദ്ധങ്ങളുടെ....പേടിപ്പിക്കലുകളുടെ..പേപ്പിടിച്ച ലോകം&lt;/div&gt;&lt;br /&gt;&lt;div&gt;ആരുടെയൊക്കെയോ വാത് വെപ്പുകളില്‍ നമ്മള്‍ പന്തയക്കരുക്കളാകും&lt;/div&gt;&lt;br /&gt;&lt;div&gt;ആരുടെയൊക്കെയൊ നേട്ടങ്ങളില്‍ നമ്മള്‍ പണയപ്പണ്ടങ്ങളാകും.&lt;/div&gt;&lt;br /&gt;&lt;div&gt;ഈ കറുത്തലോകത്തെ കരിപ്പുക നിന്നെയും തേടി വരാതിരിക്കുമൊ?&lt;/div&gt;&lt;br /&gt;&lt;div&gt;നന്മയുടെ കണികകള്‍ ഒന്നൊന്നായി അടര്‍ന്ന് വീഴാതിരിക്കുമൊ..?&lt;/div&gt;&lt;br /&gt;&lt;div&gt;എന്റെ കുഞ്ഞേ,നിന്നോട് ഞാന്‍ തെറ്റ് ചെയ്യുകയാണോ...&lt;/div&gt;&lt;br /&gt;&lt;div&gt;ഒരോര്‍ത്തര്‍ക്കും സ്വന്തമായി ഓരോ ജീവിതമുണ്ട്..ഓരോ മരണമുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;അത് തിരസ്ക്കരിക്കാന്‍ മനുഷ്യനാര്?&lt;/div&gt;&lt;br /&gt;&lt;div&gt;കര്‍മ്മസാഗര‍ത്തില്‍ കൈകാലിട്ടടിക്കുന്ന വെറും നിസ്സാരന്‍...ക്രിമി!&lt;/div&gt;&lt;br /&gt;&lt;div&gt;എനിക്ക് ഞാനാകാനും നിനക്ക് നീ ആകാനുമേ കഴിയൂ..&lt;/div&gt;&lt;br /&gt;&lt;div&gt;എങ്കിലും നിന്റെ ഭാണ്ഡത്തില്‍ അധികം ചിരിയും കുറച്ച് കണ്ണീരും മാത്രമാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം..&lt;/div&gt;&lt;br /&gt;&lt;div&gt;നീ തെളിഞ്ഞ ബുദ്ധിയോടെ മുന്നോട്ട് നടക്കുക.&lt;/div&gt;&lt;br /&gt;&lt;div&gt;നിന്റെ നടപ്പാതയില്‍..ഞാന്‍ പൂമരങ്ങള്‍ നട്ട് പിടിപ്പിക്കാം. വാരിക്കുഴികള്‍ക്കരികില്‍ ചൂട്ട് തെളിയിച്ച് വെക്കാം&lt;/div&gt;&lt;br /&gt;&lt;div&gt;ഇപ്പോള്‍ നീ നക്ഷത്രങ്ങളോടൊത്ത് കളിക്കുക. ദൈവത്തെ കനവ് കണ്ടുറങ്ങുക.&lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-8243797631067443275?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/8243797631067443275/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=8243797631067443275' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/8243797631067443275'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/8243797631067443275'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2008/08/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YG9GCAY8IHM/SJdjJVJaNuI/AAAAAAAAAM4/-gwd9atCX4s/s72-c/R8_MEDfast%26furious.jpg' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-3209437446004060401</id><published>2008-01-13T18:35:00.001-05:00</published><updated>2008-12-09T09:17:24.185-05:00</updated><title type='text'></title><content type='html'>&lt;img id="BLOGGER_PHOTO_ID_5155394115634052722" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_YG9GCAY8IHM/R4ujojuBvnI/AAAAAAAAAMY/9rMd7ndvM6A/s200/goa.bmp" border="0" /&gt;&lt;br /&gt;&lt;div&gt;&lt;a href="http://4.bp.blogspot.com/_YG9GCAY8IHM/R4uiYTuBvmI/AAAAAAAAAMQ/c1lYELkRWuY/s1600-h/goa.bmp"&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;strong&gt;&lt;span style="font-size:180%;"&gt;                                                    കറുത്തമ്മ                            &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;സുനാമിത്തിര ഇരമ്പിക്കയറിയ ഡിസമ്പര്‍ ഇരുപത്താറാം തിയ്യതിയാണ് ഞാന്‍ കറുത്തമ്മയെ ആദ്യം കാണുന്നത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഒരുപക്ഷെ മുന്‍പ് കണ്ടിട്ടുണ്ടായിരുന്നിരിക്കാം. എങ്കിലും അന്നാണ് കറുത്തമ്മയിലേക്ക് എന്റെ കണ്ണുകള്‍ സശ്രദ്ധം നീളുന്നതും പിന്നെ പറിഞ്ഞു പോരാന്‍ കൂട്ടാക്കാതെ കുറെക്കാലം അവിടെ തന്നെ കുടികൊണ്ടതും.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ആകസ്മികമായി ടെലിവിഷന് മുന്നിലെത്തിപ്പോള്‍ എന്‍.ഡി.റ്റി.വി യില്‍ തിരകളുടെ താണ്ഡവം. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ചെന്നയിലുള്ള സ്യാലനെ വേവലാതിയോടെ ഓര്‍ത്തു. വിവരം പറയാനായി,&lt;br /&gt;"ഇപ്പോഴെത്താ"മെന്ന് പറഞ്ഞ് അത്യാവശ്യത്തിനിറങ്ങിയ സഖാവിനെ ,മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയില്ല. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എങ്കിലും ഉടനെയെത്തുമെന്ന പ്രതീക്ഷയില്‍, വന്നയുടനെ ആ ഭയങ്കര വാര്‍ത്ത പറഞ്ഞ് ഞെട്ടിക്കാനുള്ള ത്വരയില്‍ സില്‍വര്‍‍ ആള്‍ട്ടൊ വളവ് തിരിഞ്ഞ് വരുന്നുണ്ടോ എന്ന് നോക്കി ഞാന്‍ ജനാലയ്ക്കല്‍ നില്‍പ്പായി. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അപ്പോള്‍ പച്ചപുതച്ച പാടത്ത് ഒരു കറുത്ത പൊട്ടായി ഞാന്‍ കറുത്തമ്മയെ കണ്ടു. എന്തോ ചിന്തിച്ച് അലസമായി അവളെ പിന്തുടര്‍ന്ന മിഴികള്‍ കൊയ്ത്തും മെതിയും കഴിഞ്ഞ് ബാക്കിയായ വൈക്കോലിന്റെ ഉണങ്ങിയ മെത്തയില്‍ അവളുടേ ഉണ്ണികളെയും കണ്ടു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;നിമിഷങ്ങള്‍ക്കുള്ളില്‍ എന്റെ മനസ്സില്‍ നിന്നും സുനാമിത്തിരകള്‍ ഓടിയിറങ്ങി പോയി.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പിന്നെ എനിക്ക് ഇരിക്കപ്പൊറുതിയില്ലാതായി.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;സഖാവിനെ കണ്ടപ്പോള്‍ ഞാനാദ്യം പറഞ്ഞത്, " ദാ....ആ പാടത്ത് കുഞ്ഞീ നായ്ക്കുട്ടികള്‍" എന്നാണ്. പിന്നെ എന്റെ നാക്കിനെ ശപിച്ച്, കുറ്റബോധത്തോടെ സുനാമി വാര്‍ത്തയുടെ കെട്ടഴിച്ചു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പഞ്ജിം നഗരത്തോട് തൊട്ട് സ്വര്‍ഗത്തിന്റെ ഒരു കഷ്ണത്തിലായിരുന്നു ഞങ്ങളുടെ പാര്‍പ്പിടം. അതിന് ആകാശത്തേക്ക് തുറക്കുന്ന അഴികളില്ലാത്ത ജാലകങ്ങളും ചില്ലു വാതിലുകളുമുണ്ടായിരുന്നു. അവയിലൂടെ നിത്യവും പുലരിയും സന്ധ്യയും മുഖം തുടുപ്പിച്ച് മുന്നില്‍ വന്നു നിന്നു. ചുമന്ന തുടുവിരലുകള്‍ നീട്ടി ഞങ്ങളെ തൊട്ടു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അധികസമയവും ഞാന്‍ ജനാലക്കല്‍ തന്നെയായിരുന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;നെല്‍ച്ചെടികളെ തഴുകിയൊഴുകി വരുന്ന ഇളങ്കാറ്റിലൂടെ കൌതുകക്കാഴ്ചകളുടെ ഒരു പ്രളയവും എന്നെ തേടി വന്നുകൊണ്ടിരുന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അങ്ങനെ എന്നെ തേടി വന്ന ജനാലക്കാഴ്ചകളില്‍ ഒന്നായിരുന്നു കറുത്തമ്മയുടെ ജീവിതം. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;സഖാവാണ് പറഞ്ഞത് അവളെ കറുത്തമ്മയെന്ന് വിളിക്കാമെന്ന്. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;തകഴിയുടെ കറുത്തമ്മയല്ല. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഒരു പാവം നാല്‍ക്കാലി കറുത്തമ്മ.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ വെറുമൊരു "ചൊക്ക്ലി പട്ടി". അവളെ വിശ്വവിഖ്യാത കറുത്തമ്മയൊക്കെ ആക്കിക്കളയുന്നത് മഹാപാപം!&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എങ്കിലും ഞങ്ങള്‍ അവളെ കറുത്തമ്മ എന്ന് തന്നെ വിളിച്ചു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അവള്‍ കറുത്തുണങ്ങിയിട്ടാണ്. സര്‍വ്വോപരി അമ്മയാണ്. പിന്നെ മറ്റെന്ത് വിളിക്കാന്‍?&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;കറുത്തമ്മക്ക് അഞ്ച് ഉണ്ണികളായിരുന്നു. കറുത്തമ്മയുടെ മിനുത്ത കറുപ്പ് ആര്‍ക്കുമില്ല. രണ്ട് പേര്‍ കടും തവിട്ട് നിറത്തിലിരുന്നു. വേറെ രണ്ട് പേര്‍ ഇളം ചുമപ്പും ചാരവര്‍ണ്ണവുമായിരുന്നു. ഒരാള്‍ മാത്രം വെള്ളയില്‍ പുള്ളികള്‍ കുത്തി ചമഞ്ഞ് നടന്നു. അവനെയാണ് എന്റെ കണ്ണുകള്‍ വൈക്കോല്‍ മെത്തയില്‍ പെട്ടന്ന് കണ്ടെത്തുക. അവനിലൂടെ മറ്റുള്ളവരേയും. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;സുനാമിയുടെ താണ്ഡവമൊന്നും കറുത്തമ്മക്ക് വിഷയമല്ല. പ്രളയങ്ങളും യുദ്ധങ്ങളും ഉത്സവങ്ങളും ആഘോഷങ്ങളും കറുത്തമ്മ അറിയാറില്ല. കറുത്തമ്മക്ക് മുന്നിലിപ്പോള്‍ ഉണ്ണികളെ പോറ്റിവളര്‍ത്തുക എന്നൊരു ലക്ഷ്യമേയുള്ളൂ. മനുഷ്യരെ പോലെ അതൊരു ദീര്‍ഘകാല സംരംഭമൊന്നുമല്ല. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;കറുത്തമ്മ കര്‍മ്മനിരതയാണ്. ഒന്ന് പൂറ്ത്തീകരിച്ചാല്‍ അടുത്തതിലേക്ക് ചുവട് വെക്കേണ്ടവള്‍. ഹ്രസ്വമായ ആയുസ്സില്‍ പ്രകൃതിയുടെ നിയതികളെല്ലാം പ്രതിഷേദ്ധമില്ലാതെ പൂറ്ത്തീകരിക്കേണ്ടവള്‍. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഉണ്ണികളെ പോറ്റി വളര്‍ത്താന്‍ കറുത്തമ്മ അഹോരാത്രം പണിയെടുത്തു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഇതിനിടക്ക് ചിലപ്പോള്‍ ജീവിതത്തില്‍ സുനാമിത്തിരകള്‍ ഇരമ്പിക്കയറും. മറ്റ് ചിലപ്പോള്‍ നിലാവ് പരന്നൊഴുകും. രണ്ടായാലും കറുത്തമ്മ നിര്‍മ്മമയായി നോക്കി നിന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എന്നാല്‍ എനിക്ക് ആ നിര്‍മ്മമത സാദ്ധ്യമായിരുന്നില്ല.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഉണ്ണികള്‍ എന്റെ കണ്മുന്നില്‍ കിടന്ന് കളിച്ച് വളരുന്നു. പ്രഭാതങ്ങളില്‍ ഞാനവരെ കാണുവാന്‍ വേണ്ടി മാത്രമുണര്‍ന്നു. അവരുടെ വികൃതികള്‍ കണ്ട് ആവേശം കൊണ്ടു. അവരുടെ എല്ലുന്തിയ ദേഹം കണ്ട് കണ്ണുകള്‍ നിറച്ചു. കറുത്തമ്മ തീറ്റ തേടിയലയുമ്പോള്‍ ഉണ്ണികളെ ആരെങ്കിലും ഉപദ്രവിക്കുമൊ എന്ന് ഭയന്ന് കണ്ണുകള്‍ പൂട്ടാതെ ജനാലക്കല്‍ കാവല്‍ നിന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;വറചട്ടിയില്‍ കിടന്നെന്റെ മീന്‍ കരിഞ്ഞു. പലപ്പോഴും ഗൃഹ ജോലികള്‍ സ്തംഭിച്ച് നിന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എന്നിട്ടും ഞാന്‍ ജനലയ്ക്കലുള്ള എന്റെ സമാധി തുടര്‍ന്നു. സന്ധ്യയിലേക്ക് ഇരുട്ട് കനച്ചിറങ്ങുങ്ങുമ്പോള്‍ ഞാന്‍ സങ്കടത്തോടെ ജനവാതിലുകള്‍ അടച്ച് കുറ്റിയിട്ടു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;രാത്രി മഴ തിമര്‍ക്കുമ്പോള്‍....മിന്നല്‍പ്പിണരുകള്‍ പാടത്തേക്ക് ഓടിയിറങ്ങുമ്പോള്‍ കറുത്തമ്മയുടെ ഉണ്ണികളെ ഓറ്ത്ത് ഞാന്‍ വേവലാതി പൂണ്ടു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;കറുത്തമ്മ ഒരു തികഞ്ഞ അമ്മ തന്നെയായിരുന്നു. അവള്‍ ഉണ്ണികളെ മുലയൂട്ടി. നക്കി തുവര്‍ത്തി സുന്ദരികളും സുന്ദരന്മാരു‍മാക്കി. അവരോട് കെട്ടിമറിഞ്ഞ് കളിച്ചു. സന്ധ്യയുടെ മഞ്ഞവെളിച്ചത്തിലൂടെ അവരെ നടക്കാന്‍ കൊണ്ട് പോയി. ഉണ്ണികള്‍ക്ക് അഹിതമായതെന്തും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പൊള്ളുന്ന വെയിലത്ത് കണ്ണെത്താ പാടം മുറിച്ച് കടന്ന് കറുത്തമ്മ തീറ്റ തേടിയലഞ്ഞു. മടങ്ങുമ്പോള്‍ വായ്ക്കുള്ളില്‍ കുഞ്ഞുങ്ങള്‍ക്കായി എന്തെങ്കിലുമൊക്കെ കൊണ്ട് വന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഇതിനിടക്ക് കുട്ടിക്കുറുമ്പുകള്‍ മൂക്കുമ്പോള്‍ വിരുതന്മരെ ശാസിച്ച് അനുസരണ പഠിപ്പിക്കാനും കറുത്തമ്മ മറന്നില്ല. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഈ ദൂരക്കഴ്ച്ചകളത്രയും ഒപ്പിയെടുക്കാന്‍ എന്റെ കണ്ണുകള്‍ ശരിക്കും അദ്ധ്വാനിച്ചിരുന്നു. കൈവശം ഒരു ദുരദര്‍ശിനിയില്ലാതെ പോയതില്‍ ഖേദിച്ചിരുന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;ഞങ്ങള്‍ക്കിടയില്‍ ഇരുമ്പ് വേലിയും കുറ്റിച്ചെടികളുടെ മതില്‍ക്കെട്ടും തടസ്സം നിന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;എങ്കിലും ഇടക്കെപ്പോഴൊ, ശൈശവം പിന്നിട്ട ഉണ്ണികള്‍ കുറ്റിക്കാട്ടിലൂടെ നൂണ്ടിറങ്ങി കമ്പി വേലിക്കല്‍ വന്ന്, അപ്പാര്‍ട്മെന്റിലെ പാര്‍ക്കിങ്ങ് ഏരിയയിലേക്ക് ഒഴുകിയിയെത്തുന്ന ഗംഭീര വാഹനങ്ങളേയും അവയില്‍ നിന്നും ബഹളം കൂട്ടിയിറങ്ങുന്ന മനുഷ്യരേയും, അത്ഭുതത്തോടെ നോക്കി നിന്നു. തുള്ളുന്ന മനസ്സോടെ ഞാന്‍ അടുക്കളയിലെക്കോടി. ബിസ്ക്കറ്റുമായി വന്ന് ഉണ്ണികള്‍ക്ക് എറിഞ്ഞ് കൊടുത്തു. ഉണ്ണികള്‍ പക്ഷെ എന്നെ നിരാശപ്പെടുത്തി. ഭയത്തോടും അവിശ്വാസത്തോടും ബിസ്ക്കറ്റിലേക്ക് തുറിച്ച് നോക്കി അവര്‍ ഓടിപ്പോയി. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അങ്ങനെയിരിക്കെ ഒരു ദിവസം കറുത്തമ്മയുടെ രണ്ടുണ്ണികള്‍ അപ്രത്യക്ഷരായി. അവരെവിടെ പോയ് മറഞ്ഞുവെന്ന് ഞാന്‍ ആധി പിടിച്ചു. സങ്കടമെല്ലാം മാറ്റി വെച്ച് കറുത്തമ്മ പക്ഷെ എരിയുന്ന പാടത്തിലൂടെ കര്‍മ്മനിരതയായി ഇറങ്ങി. കുറച്ച് നാള്‍ കൂടെ കഴിഞ്ഞപ്പോള്‍ മറ്റ് രണ്ട് പേര്‍ കൂടി എങ്ങോട്ടൊ പോയി മറഞ്ഞു. "വെള്ളുണ്ണി" മാത്രം കുറേക്കാലം വളര്‍ന്നിട്ടും അമ്മയെ പിരിയാന്‍ കൂട്ടാക്കാതെ കറുത്തമ്മയ്യോടൊപ്പം വാലാട്ടി നടന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പിന്നെ കാഴ്ചകളുടെ ജനവാതിലുകള്‍ അടച്ച് ഞാന്‍ നാട്ടിലേക്ക് പോയി.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;വീണ്ടും അടുത്ത ഡിസംബറില്‍ വീട്ട് സാധനങ്ങള്‍ "ഷിഫ്റ്റ്" ചെയ്യാനായി എത്തിയപ്പോള്‍ ഞാന്‍ ആകാംക്ഷയോടെ ജനാലക്കല്‍ നിന്നു. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;കറുത്തമ്മ ഇപ്പോഴും കര്‍മ്മനിരതയാണ്. പുതിയ "ബാച്ച്" കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന തത്രപ്പാടിലാണ്. "വെള്ളുണ്ണി" മറ്റൊരു സംഘത്തോടൊപ്പം കൂടി അവിടെയൊക്കെ കറങ്ങി നടക്കുന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;അറിയാതെ എന്റെ ചുണ്ടിലൊരു ചിരി വിടര്‍ന്നു.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പ്രകൃതിക്കെതിരെ പട പൊരുതുന്ന മനുഷ്യന് ഒരുപക്ഷെ കറുത്തമ്മയെ ഉള്‍ക്കൊള്ളാനാകില്ല. കറുത്തമ്മ അക്ഷരാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ആജ്ഞനുവര്‍ത്തിയാണ്. &lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;പ്രകൃതി വിളിക്കുമ്പോള്‍ കറുത്തമ്മ ഉണരും പ്രകൃതി പറയുമ്പോള്‍ ഉറങ്ങും. ഭക്ഷിക്കും. ഇണചേരും. പെറും. പോറ്റും.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;കറുത്തമ്മക്ക് പരാതികളില്ല.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-3209437446004060401?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/3209437446004060401/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=3209437446004060401' title='22 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3209437446004060401'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3209437446004060401'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2008/01/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YG9GCAY8IHM/R4ujojuBvnI/AAAAAAAAAMY/9rMd7ndvM6A/s72-c/goa.bmp' height='72' width='72'/><thr:total>22</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-3981000391063346462</id><published>2007-11-03T17:24:00.002-05:00</published><updated>2010-10-13T22:17:54.843-05:00</updated><title type='text'></title><content type='html'>&lt;a href="http://2.bp.blogspot.com/_YG9GCAY8IHM/R0WoBcAJuyI/AAAAAAAAADg/yRKf5PvrxKw/s1600-h/IMG_0748.JPG"&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="color: white;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white; font-family: arial; font-size: 180%;"&gt;&lt;strong&gt;സ്വപ്നം പോലെ&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="color: white; font-size: 180%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;a href="http://3.bp.blogspot.com/_YG9GCAY8IHM/R0YStcAJuzI/AAAAAAAAADo/D754KxK_c2Q/s1600-h/IMG_0748.JPG"&gt;&lt;/a&gt;&lt;a href="http://1.bp.blogspot.com/_YG9GCAY8IHM/Ryz3iHMigZI/AAAAAAAAAC4/vNbhfUxVATc/s1600-h/IMG_0610_1.JPG"&gt;&lt;span style="color: white;"&gt;&lt;img alt="" border="0" id="BLOGGER_PHOTO_ID_5128746241087406482" src="http://1.bp.blogspot.com/_YG9GCAY8IHM/Ryz3iHMigZI/AAAAAAAAAC4/vNbhfUxVATc/s200/IMG_0610_1.JPG" style="cursor: hand; display: block; margin: 0px auto 10px; text-align: center;" /&gt;&lt;/span&gt;&lt;/a&gt;&lt;span style="color: white;"&gt; &lt;span style="font-size: 85%;"&gt;എന്റെ ഓര്‍മ്മപ്പത്തായം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;മഴ പകര്‍ന്നാടിയ ഒരു തുലാസന്ധ്യയില്‍ എന്റെ ഓര്‍മ്മകളുടെ പത്തായത്തില്‍ നിന്നും ഞാന്‍ ഒരിക്കല്‍ കൂടി പടിയിറങ്ങി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഇനിയെന്ന്?" എന്ന് നനഞ്ഞ മിഴികള്‍ എന്നെ പിന്തുടര്‍ന്നു. അവയ്ക്കിടയില്‍ ആയിരം നക്ഷത്ര ശോഭയോടെ രണ്ട് കുഞ്ഞ് നയനങ്ങള്‍, വിരഹവും വേദനയും എന്തെന്ന് അറിയാതെ, മനസ്സിന്റെ വിഭ്രാന്തമായ നിഴല്‍ കൂത്തുകള്‍ അറിയാതെ മിന്നി മിന്നി കത്തി. &lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എന്തിനെന്നറിയാത്ത ...ലോകത്തിനൊ അവനവനൊ ഉപകരിക്കാത്ത കണ്ണെത്തും അകലത്തില്‍ മാടിവിളിക്കാന്‍ തുരുത്തുകളൊ, മാര്‍ഗ്ഗം തെളിയിക്കാന്‍ വഴി വിളക്കുകളൊ ഇല്ലാത്ത നിശ്ശൂന്യമായ എന്റെ പലായനം!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എനിക്ക് പിന്നില്‍ അമ്മ സ്പന്ദിക്കുന്ന വീട്, തൃത്താവിന്‍ ചെടികളുടെ തണലില്‍ അമ്മയുറങ്ങുന്ന മണ്ണ്, ഒരായുസ്സിന്റെ വാത്സല്യമത്രയും കണ്‍കളില്‍ നിറച്ച് ഏകാകിയായ അച്ഛ, തണല്‍മരമാകുന്ന ചേച്ചി, പിന്നെ ഉണ്ണിച്ചിരിയും കണ്ണീരും നിലാവും നിളയും പോലെ. &lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഇല്ല..തിരിഞ്ഞ് നോക്കുന്നില്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;നിയതിയുടെ കടലാസ്സ് ചുരുട്ടി പിടിച്ച് കുഞ്ഞി സങ്കടങ്ങളില്‍ നിന്നും..വലിയ സന്തോഷങ്ങളില്‍ നിന്നും ഞാന്‍ ഇറങ്ങി നടക്കുന്നു....&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;നിശ്ശൂന്യമായ എന്റെ ഏകാന്തതയിലേക്ക് ഞാന്‍ മടങ്ങുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പ്രിയമുള്ളൊരാളുടെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍..പ്രിയമേറും മറ്റനേകം കൈകള്‍ അയഞ്ഞ് പോകുന്നുന്നതെന്ത്?&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എനിക്ക് പിടി മുറുക്കാന്‍....തെന്നാതെ നടക്കാന്‍ എല്ലാ കൈകളും വേണമെന്ന് പഴയ കുട്ടിയുടുപ്പുകാരിയായി ശാഠ്യം പിടിക്കാതെ നിസ്സഹായമായ സ്വീകാര്യതയോടെ ഞാന്‍ വീണ്ടും ദേശാടനത്തിന് പുറപ്പെടുകയൊ?&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കാറിന് പുറത്തേക്ക് കൈ നീട്ടി മഴ നൂലിനെ മുറിച്ച് വീശി കണ്ണില്‍ തുലാവര്‍ഷ പെയ്ത്തുമായി പ്രയാണം തുടങ്ങുമ്പോള്‍ മനസ്സ് "തത്ത്വമസിയില്‍" അഭയം തേടാന്‍ ശ്രമിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;വിരുന്നുണ്ണാന്‍ പോയപ്പോള്‍, തത്ത്വമസി വായിച്ചുള്‍ക്കൊണ്ട കാര്യങ്ങള്‍ ഒരു ഡയറിയില്‍ കുത്തിക്കോറിയിട്ടത്, എന്നെ കാണിച്ചിരുന്നു ഭര്‍ത്താവിന്റെ അമ്മായി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എരിഞ്ഞ് കത്തുന്ന ചിന്തകളിലേക്ക് കുളിരാമൃത പ്രവാഹമായാലൊ എന്ന പ്രതീക്ഷയില്‍ ഞാനവയെ വീണ്ടും വീണ്ടും കുടഞ്ഞിട്ട് നോക്കി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഞാന്‍ ആരാണൊ, എന്റേത് എന്ന് ഞാന്‍ നേടിയതെന്തൊ..എല്ലാം എന്റെ മരണത്തോടെ ഇല്ലാതാകുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അല്ലെങ്കിലും അനേകം സൌരയൂഥങ്ങളിലൊന്നില്‍ നിസ്സാരനായൊരു സൂര്യന് ചുറ്റും വലം വെക്കുന്ന അനേകം ഗ്രഹങ്ങളില്‍ ഒന്നായ നിസ്സാരഭൂമിയിലെ ഏതോ കോണിലെ കേരളമെന്ന ഇത്തിരി മണ്ണില്‍ നിന്നും കുറച്ചപ്പുറത്തേക്കുള്ള എന്റെ പ്രയാണം എത്ര നിസ്സാരം! &lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;മരണത്തോടെ ഇല്ലാതാകുന്ന "എന്റേതിന്" വേണ്ടി ഞാന്‍ തിന്നുന്ന വേദന എത്ര അപ്രസക്തം!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പക്ഷെ സ്നേഹത്തിന്റെ ശക്തി തത്ത്വചിന്തകളേക്കാള്‍ അപാരമാണ്. അനിഷേധ്യമാണ്.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അതൊരു കൊടുങ്കാറ്റായി വന്നെന്റെ ദര്‍ശനങ്ങളെ കടപുഴക്കിയിട്ടു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അല്ലെങ്കിലും സന്യാസിയുടെ സാത്വികഭാവം എനിക്ക് ഇണങ്ങുകയില്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;തീക്ഷണ സ്നേഹത്തില്‍..അതിന്റെ വേദനയില്‍ തപിക്കുന്നൊരാത്മാവ്&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അമാത്രമായ സ്നേഹത്തില്‍ നിന്നും മോക്ഷം കാംക്ഷിക്കുമൊ?&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;വര്‍ഷങ്ങളായി രാവും പകലും കണ്ട് കൊണ്ടിരുന്നത്, പിന്നെ ഒരു കോടി തവണ അകക്കണ്ണ് കൊണ്ട് നിദ്രയിലും നിനവിലും കണ്ടത്...ആ കാശ്ചകളത്രയും വീണ്ടുമൊരിക്കല്‍ കാണുവാന്‍ വേണ്ടി ഒരു കാറ്റായി പാഞ്ഞ് ചെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്നാണ്. &lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പരോളിലിറങ്ങിയ പ്രതിയുടെ മനസ്സോടെ എന്റെ മണിമുറ്റത്തെ നിറത്തുടിപ്പുകളത്രയും കണ്ട് നിന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പച്ചയുടുത്ത എന്റെ വീട്, അതിന് മുന്നിലെ പുല്‍ത്തകിടിയും അരുവിയും..അച്ഛ ശ്രദ്ധാപൂര്‍വം പരിപാലിക്കുന്ന പൂന്തോട്ടത്തിലെ സുന്ദരിക്കുട്ടികള്‍, എല്ലാറ്റിനും മുകളില്‍ കുട നിവര്‍ത്തിയ എന്റെ നീലാകാശത്തിന്റെ ഒരു കീറ്...ഇവിടെയാണെന്റെ ഓര്‍മ്മകളത്രയും. &lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഇവിടെയാണെന്റെ ബാല്യകൌമാരങ്ങള്‍, ഇവിടെയാണെന്റെ പ്രണയവും വിരഹവും, ഇവിടെയാണെന്റെ സ്വപ്നങ്ങളും നഷ്ടങ്ങളും, ഇവിടെയാണെന്നെ കുളിര്‍ക്കോരിയനുഗ്രഹിച്ച ആഹ്ലാദങ്ങളും...അവയെ കശക്കിയെറിഞ്ഞ നോവിന്റെ തീജ്വാലകളും.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഞാന്‍ ഇവിടത്തേതാണ്.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"അച്ഛേ, സുഖല്ലെ?" മുറ്റത്തേക്കിറങ്ങി വന്ന അച്ഛയുടെ വാത്സല്യ കൂട്ടിലേക്ക് കയറി നിന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പുതിയൊരാളുടെ തൂവല്‍ സ്പര്‍ശത്തില്‍ അച്ഛയുടെ ഏകാന്തതയുടെ ചുളിവുകള്‍ നിവര്‍ന്നിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പഴയ പരിചയം പുതുക്കി ബെല്ല എഴുന്നേറ്റ് നിന്ന് വാലിളക്കി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പൂന്തോട്ടത്തിലെ സുന്ദരികുട്ടിയൊന്നിനെ നുള്ളിയെടുത്ത് ജാതി മരത്തിനപ്പുറത്ത് തൃത്താവിന്‍ തൈകളുടെ ശീതളിമയിലേക്ക് ഓടി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"അമ്മേ...ഞാന്‍ വന്നു.."&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;നന്ത്യാര്‍വട്ട പൂവ് വാങ്ങി പിടിച്ച് അമ്മ ചിരിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"എന്റെ കുട്ടി വന്നല്ലൊ"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഓരൊ തുളസിയിലയിലും പൂവിലും അവയെ തഴുകുന്ന ഇളം കാറ്റിലും അമ്മ ചിരിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പൂമുഖത്ത് നിറഞ്ഞ ചിരിയായി ചിച്ചു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഒരു ആശ്ലേഷം കൊണ്ട് ഒരായിരം കാര്യങ്ങള്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;യാത്ര പറഞ്ഞ് പിരിയുമ്പോള്‍ വിമാനത്താവളത്തില്‍ കൈ വീശി നിന്ന പഴയ പെണ്‍കിടാവല്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;മാതൃത്വത്തിന്റെ മേദുരതയില്‍ അവള്‍ മറ്റൊരാള്‍!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"എത്ര വേഗമോമനെ....നിന്നിലെ...കുസൃതിക്കുടുക്കയൊരമ്മയായി"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എന്ന ഒ.ന്‍.വി കവിത പോലെ.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"എവിടെ?എന്ന തിടുക്കത്തില്‍ അകത്തേക്ക്.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കട്ടിലില്‍ കമിഴ്ന്നുറങ്ങുന്നു....വെള്ള കുപ്പായമണിഞ്ഞവള്‍....ഒരു തുമ്പപ്പൂവിറുത്തിട്ട കണക്കെ.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അവള്‍ പര്‍ണിക....കുഞ്ഞിലയുടെ തരളത!..&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഉണര്‍ത്തട്ടേ..?"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"വേണ്ട....ഉണരുവാന്‍ കാത്തിരിക്കാം"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;പതിനാല് മാസക്കാലം കാത്തിരുന്നതല്ലെ...പിന്നെയാണൊ...!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കുഞ്ഞു വിരല്‍ത്തുമ്പിലും പട്ട് മുടിച്ചുരുളിലും തൊട്ട് കാത്തിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അവള്‍ ഉണര്‍ന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കുഞ്ഞി സങ്കടത്തില്‍ പൊട്ടിയല്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;മൃദുലമായ ചിരിയില്‍...പൂത്തുലഞ്ഞ്.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കൈനീട്ടിയപ്പോള്‍ പരിചയക്കേടിന്റെ അസ്കിതയൊന്നും കാട്ടാതെ..മായമ്മയുടെ നെഞ്ചില്‍ പറ്റി ആലിലക്കണ്ണനായി.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഫോര്‍ യൂ..മേം?"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കണ്ണ് തുറക്കുമ്പോള്‍ ആലിലക്കണ്ണനില്ല....കളിചിരികളില്ല...സ്നേഹമുഖങ്ങളൊന്നുമില്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എല്ലാം ദൂരെ.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;കൈപ്പിടിയില്‍ നിന്നുമൂര്‍ന്നു പോയ ഒരു ചില്ല് സ്വപ്നം പോലെ.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ലണ്ടന്‍ എത്താറാകുന്നുവെന്ന് മുന്നിലെ മോണിറ്ററില്‍ തെളിഞ്ഞു. ഒന്ന് കരയാനുള്ള സ്വകാര്യതക്ക് വേണ്ടി..ഇനിയുമെത്ര കാതം!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഫോര്‍ യൂ മേം"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;തലപ്പാവണിഞ്ഞ എമിറേറ്റ്സ് സുന്ദരിയുടെ ചുമന്ന ചുണ്ടുകള്‍ ചിരി വിടാതെ ചോദിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഓറഞ്ച് ജ്യൂസ്"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;എനിക്ക് വേണ്ടത് അതൊനുമല്ലെന്നറിഞ്ഞ് കൊണ്ട്...ഞാന്‍ വെറുതെ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;നരച്ച കൂടാരത്തില്‍ മടങ്ങിയെത്തി നാട്ടിലേക്ക് വിളിച്ചപ്പോള്‍...അച്ഛ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;"ഒരു സ്വപനം കണ്ടത് പോലെ..തോന്നുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;ഒക്കെ പെട്ടെന്ന് കഴിഞ്ഞൂ"&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അതെ...എല്ലാവരും ചേര്‍ന്ന് ചന്തമുള്ളൊരു സ്വപ്നം കാണുകയായിരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;നല്ല സ്വപ്നങ്ങള്‍ അങ്ങനെയാണ്. പെട്ടെന്ന് അവസാനിക്കും.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അവയെ അനുകാമം വലിച്ച് നീട്ടാന്‍ ആര്‍ക്കും കഴിയില്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;അവ വരുന്നതും പോകുനതും നമ്മുടെ സമ്മതം ചോദിച്ചല്ല.&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;വീണ്ടും വരുമൊരിക്കല്‍....എല്ലാ നിറങ്ങളും വാരി ചൂടി...എന്ന കാത്തിരിപ്പല്ലേ ജീവിതം!&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;br /&gt;&lt;span style="color: white;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;span style="color: white;"&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-3981000391063346462?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/3981000391063346462/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=3981000391063346462' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3981000391063346462'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3981000391063346462'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2007/11/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YG9GCAY8IHM/Ryz3iHMigZI/AAAAAAAAAC4/vNbhfUxVATc/s72-c/IMG_0610_1.JPG' height='72' width='72'/><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-3551844559624436781</id><published>2007-08-13T22:19:00.001-05:00</published><updated>2008-12-09T09:17:24.559-05:00</updated><title type='text'></title><content type='html'>&lt;a href="http://2.bp.blogspot.com/_YG9GCAY8IHM/RsEp0JxKcVI/AAAAAAAAABg/BpvjzXr64mg/s1600-h/eruma.bmp"&gt;&lt;img id="BLOGGER_PHOTO_ID_5098402229112172882" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_YG9GCAY8IHM/RsEp0JxKcVI/AAAAAAAAABg/BpvjzXr64mg/s320/eruma.bmp" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;color:#3333ff;"&gt;&lt;strong&gt;ചില നാല്‍ക്കാലി കഥകള്‍&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;br /&gt;ഞങ്ങളുടെ വീട്ടില്‍ ഒരു തൊഴുത്തൊ, അതിലൊരു പശു കുടുംബമൊ ഉണ്ടായിട്ടില്ല ഒരിക്കലും.&lt;br /&gt;വേനലവധിക്ക് അമ്മയുടെ തറവാട്ടില്‍ പോകുമ്പോഴാണ് ഞങ്ങള്‍ കുട്ടികള്‍ പശുവിനെ പരിചയപ്പെടുന്നത്.&lt;br /&gt;&lt;br /&gt;അവിടെ തൊഴുത്തിന് മുന്നില്‍ ഒരു നെല്ലിപ്പുളി മരമുണ്ടായിരുന്നു.&lt;br /&gt;നെല്ലിപ്പുളിമണികളുടെ പുളിയും ചവര്‍പ്പും, രാക്ഷസരുപം പൂണ്ട് നില്‍ക്കുകയും പിന്നെ കലക്രമേണ ഐസ്ക്കട്ട പോലെ അലിഞ്ഞില്ലാതാകുകയും ചെയ്യുന്ന വൈക്കോല്‍ തുറു, ഓട്ടു പാത്രത്തില്‍ അപ്പോള്‍ കറ്ന്നെടുത്ത പാലിന്റെ നുരയും പതയും ഇളംചൂടും, പച്ചച്ചാണകത്തിന്റെ മണം, എന്തിനധികം പറയുന്നു.., കട്ടത്തൈരില്‍ അമ്മായി ഉരുണ്ട കൈല് കൊണ്ട് ഉപ്പ് ചേര്‍ത്തിളക്കുന്നതിന്റെ താളം പോലും എന്നില്‍ കൌതുകം നിറച്ചിരുന്നു.&lt;br /&gt;&lt;br /&gt;പശുവിനെ കറക്കുന്നത്, കുളിപ്പിക്കുന്നത്, വട്ടകത്തില്‍ കപ്പലണ്ടി പിണ്ണാക്ക് കലക്കിയതും കഞ്ഞി വെള്ളവും വിളമ്പി ഊട്ടുന്നത്...എല്ലാം കാണാന്‍ ഞാന്‍ പടിഞ്ഞാറേ ഇറക്കാലിയില്‍ നില്‍ക്കും.&lt;br /&gt;എന്നാലൊ പശുവിനെ തൊട്ട് തലോടനും കൂട്ടുക്കൂടാനുമുള്ള ചങ്കൂറ്റവുമില്ല.&lt;br /&gt;നന്ദിനിയെന്നും പാര്‍വതിയെന്നുമൊക്കെ ഐശ്വര്യം തികഞ്ഞ പേരുകളും കറുത്ത് തിളങ്ങുന്ന നീള്‍ മിഴികളും എന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. എങ്കിലും തടിച്ചുരുണ്ട ദേഹവും കൂര്‍ത്ത കൊമ്പുകളും എന്നെ പുറകോട്ട് തന്നെ തള്ളി.&lt;br /&gt;&lt;br /&gt;പക്ഷെ വളരും തോറും ആട്, പശു, കാള, എരുമ എന്നിങ്ങനെയുള്ള നാല്‍ക്കാലികള്‍ പച്ചക്കറിക്കാരായ "ശുദ്ധ ബ്രഹ്മണന്മാര്‍" ആണെന്നും ഉപദ്രവകാരികളല്ലാത്ത സാധു മൃഗങ്ങളാണെന്നും തിരിച്ചറിവുണ്ടായി.&lt;br /&gt;&lt;br /&gt;എന്നാല്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം, സ്ക്കൂള്‍ വിനോദ യാത്രയില്‍ വെച്ച് ആ തിരിച്ചറിവ് തലയും കുത്തി വീണു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും ഇപ്പോഴും മധുരയിലെ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ നാടക്കുന്ന കെട്ടിടത്തിന് മുന്നിലെ (അരനിമിഷം കൊണ്ട് യുദ്ധക്കളത്തിന്റെ പ്രതീതിയുളവാക്കിയ) മൈതാനവും കുടമണി കെട്ടിയ കാള കൂറ്റനും മങ്ങാതെ കിടപ്പുണ്ട്.&lt;br /&gt;&lt;br /&gt;പൊരിവെയിലത്ത് റ്റിക്കറ്റെടുത്ത് ഷോ തുടങ്ങുന്നത് കാത്ത് നില്‍ക്കുകയായിരുന്നു ഞങ്ങള്‍ കുട്ടികള്‍.&lt;br /&gt;നിന്ന് നിന്ന് കാല് കഴച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാനും എന്റെ കൂട്ടുകാരി അമ്പിളിയും ക്ലാസ്സ് ടീച്ചറോട് അനുവാദം ചോദിച്ച് കുറച്ചപ്പുറം മാറിയുള്ള മരത്തണലില്‍ ഇരിക്കാന്‍ പുറപ്പെട്ടു.&lt;br /&gt;&lt;br /&gt;അന്ന് ഞാന്‍ നേര്‍ വര പോലെയും അമ്പിളി പേരിനെ അന്വര്‍ത്ഥമാക്കും വിധം വെളുത്തുരുണ്ടുമായിരുന്നു. ഞങ്ങളെ ഒന്നിച്ച് കണ്ടാല്‍ "പത്ത്" എന്നാണ് സഹപാഠികള്‍ പറയാറുള്ളത്.&lt;br /&gt;&lt;br /&gt;അങ്ങനെ ഞങ്ങള്‍ മുന്നോട്ട് നീങ്ങവെ വഴിയില്‍ ഒരു കാളക്കൂറ്റനെ കണ്ടു. മനുഷ്യര്‍ക്കും വാഹനങ്ങള്‍ക്കും ഇടയില്‍ മേഞ്ഞ് ശീലിച്ച കാള ഞങ്ങള്‍ക്കൊരു വെല്ലുവിളിയാകുമെന്ന ചിന്ത അശ്ശേഷമില്ലായിരുന്നു. എന്നാല്‍ അധികം ചിന്തക്കൊന്നും ഇട നല്‍കാതെ, വെറുതെ നിന്ന കാള, പൊടുന്നനെ കൊമ്പു കുലുക്കി രണ്ട് കുതിച്ചുച്ചാട്ടം നടത്തി ഞങ്ങള്‍ക്ക് നേരെ പാഞ്ഞ് വന്നു. പത്തെന്ന അക്കത്തിനോട് കാളക്ക് എന്തെങ്കിലും വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവൊ എന്നറിയില്ല.&lt;br /&gt;&lt;br /&gt;ഒന്നും പൂജ്യവും വേര്‍പ്പിരിഞ്ഞു. പ്രാണനും കൈയ്യില്‍ പിടിച്ചൊരു ഓട്ടമാണ്.&lt;br /&gt;&lt;br /&gt;പിന്നെ കാണുന്നത്...ക്യൂവില്‍ നിന്ന മറ്റെല്ലാ കുട്ടികളും ടീച്ചര്‍മാരും അവിടെ ഷോ കാണാനെത്തിയ കുടുംബങ്ങളും ഒക്കെ പരക്കം പായുന്നതാണ്. ആളുകള്‍ പേടിച്ചോടുന്നത് കാണാന്‍ നല്ല രസമുണ്ടെന്ന് കാളക്ക് തോന്നിക്കാണണം. അത് വീണ് കിട്ടിയ നേരമ്പോക്കിനെ പരമാവധി മുതലെടുത്തുക്കൊണ്ട് തലങ്ങും വിലങ്ങും പാഞ്ഞ് ഭീകരാരവസ്ഥ സൃഷ്ട്ടിച്ചുക്കൊണ്ടേയിരുന്നു.&lt;br /&gt;&lt;br /&gt;അന്നേരം ഒന്നെനിക്ക് മനസ്സിലായി..ലോകത്തേക്ക് വെച്ച് ഏറ്റവും വലിയ സ്വാര്‍ത്ഥ ഞാനാണെന്ന്. ആരെയൊക്കെയോ ഒന്തിത്തളി പാഞ്ഞ് കൊണ്ടിരുന്ന എന്റെ മനസ്സില്‍ കാളക്കൊമ്പില്‍ നിന്നും എന്റെ ദേഹത്തെ രക്ഷിക്കുക എന്ന ഒരൊറ്റ ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു.&lt;br /&gt;ഒടുവില്‍ ഒരു കടയില്‍ കയറി നിന്ന് കര്‍ത്താവിനെ വിളിക്കുന്ന മദര്‍ സുപ്പീരിയറെ കണ്ട്..ഞാനും അങ്ങോട്ട് കയറി. പാവം..വയസുകാലത്ത് കുട്ടി സംഘത്തോടൊപ്പം വിനോദയാത്രക്ക് പുറപ്പെട്ടതാണ് മദര്‍.&lt;br /&gt;&lt;br /&gt;ബോറടിച്ചപ്പോള്‍ കാള കളിതമാശ അവസാനിപ്പിച്ചു. കരച്ചിലും ചിരിയുമൊക്കെ കൂട്ടിക്കുഴച്ച് ഞങ്ങള്‍ "സൌണ്ട് ആന്റ് ലൈറ്റ്" ഷോ കണ്ടു.&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വിവാഹിതയായി എന്റെ സഖാവുമൊത്ത് ഗോവയില്‍ താമസമാക്കി.&lt;br /&gt;ഒരിക്കല്‍ നാട്ടില്‍ നിന്നും എന്റെ അച്ഛയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും ഗോവന്‍ പര്യടനത്തിനായി വന്നു.&lt;br /&gt;ഒരു സന്ധ്യക്ക് ഞങ്ങളെല്ലാം ചേറ്ന്ന് അഞ്ജുന ബീച്ച് കണ്ട് മടങ്ങുകയാണ്. ഇടുങ്ങിയ വഴിക്കപ്പുറവുമിപ്പുറവും സീസണല്‍ കച്ചവടക്കാര്‍ വെച്ച് കെട്ടിയ താല്‍ക്കാലിക വസതികളാണ്. കണവന്മാര്‍ രണ്ട് പേരും മുന്നേ നടന്ന് ബഹുദൂരമെത്തി. വഴിക്കൊരു വശമായി അച്ഛയും മറുവശത്ത് കൂടേ ഞങ്ങള്‍ പെണ്മണികളും നടന്നു. ഏറെ കാലമായി കണ്ടതിന്റെ ആവേശത്തള്ളിച്ചയില്‍ കഥകള്‍ പറഞ്ഞ് സ്ഥലകാല ബോധമില്ലാതെ നടക്കുമ്പോള്‍ പിന്നിലൊരു അമറല്‍. തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ട്ത് ഒരു എരുമ തലയും കുലുക്കി പാഞ്ഞ് വരുന്നതാണ്.&lt;br /&gt;&lt;br /&gt;ഒന്നും ചിന്തിക്കാനും പറയാനും ചര്‍ച്ചചെയ്യാനും സമയമില്ല. ഒരേ സമയം എന്റെ തലയില്‍ ഇത്രയും ബള്‍ബുകള്‍ ഒന്നിച്ച് കത്തി.&lt;br /&gt;&lt;br /&gt;എരുമക്ക് ഓടിച്ചാടി പോകാന്‍ വഴിയില്‍ സ്ഥലമില്ല.&lt;br /&gt;പഴയെ പോലെ ഒരു കസറത്ത് കാണിക്കാന്‍ എന്റെ ചില ആരോഗ്യപ്രശ്നങ്ങള്‍ എന്നെ അനുവദിക്കുകയുമില്ല.&lt;br /&gt;അപ്പോള്‍ പിന്നെ വഴിയരിലികിലെ കൂടാരത്തിലേക്ക് കയറി നില്‍ക്കുക തന്നെ.&lt;br /&gt;&lt;br /&gt;ഞാന്‍ കൂടാരത്തിലേക്ക് സശ്രദ്ധം കയറി. ചേച്ചിയും അപ്രകാരം തന്നെ ചെയ്യുമെന്ന വിശ്വാസത്തില്‍.&lt;br /&gt;&lt;br /&gt;അകത്തെ ഇരുട്ടിലെത്തിയ പാടെ പുറകിലെന്തൊ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന ശബ്ദം കേട്ടു.&lt;br /&gt;തിരിഞ്ഞ് നോക്കുമ്പോള്‍ വാതില്‍ക്കല്‍ കിടന്ന കരിങ്കല്ലില്‍ തട്ടി ചേച്ചി കമിഴ്ന്ന് വീണു കിടക്കുന്നു. അച്ഛ ഏച്ചിയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. എരുമ ഓട്ടം നിറുത്തി ഇതെല്ലാം കണ്ട് മിഴിഞ്ഞ് നോക്കി നില്‍ക്കുന്നു. എരുമയുടെ കണ്ണുകളില്‍ അത്ഭുതമാണൊ അനുതാപമാണൊ?&lt;br /&gt;&lt;br /&gt;"പേടിക്കേണ്ട്..പേടിക്കേണ്ട്" എന്ന് കൂടരത്തിലെ സ്ത്രീ പറയുന്നുന്ണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഇതെല്ലാം ഏതാനും സെക്കന്‍ഡുകള്‍ കൊണ്ട് സംഭവിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലൊ!&lt;br /&gt;&lt;br /&gt;അപ്പോഴെക്കും എരുമയുടെ ഉടമസ്ഥന്‍ എത്തി എരുമയെ വീളിച്ചുക്കൊണ്ട് പോയി.&lt;br /&gt;കുട്ടം പിരിയുകയും വഴിയിലേക്ക് ഇരുട്ട് വീണ് തുടങ്ങുകയും ചെയ്ത്പ്പോള്‍ വെപ്രാളപ്പെട്ട് വീട്ടിലേക്ക് ഓടുകയായിരുന്നിരുന്നു എരുമ.&lt;br /&gt;&lt;br /&gt;ഏതായാലും ചേച്ചിയുടെ ചോര തള്ളുന്ന മുറിവുകളില്‍ പ്ലാസ്റ്ററൊട്ടിച്ച് ഞങ്ങള്‍ ഒരുപാട് ചിരിച്ചു.&lt;br /&gt;ഇപ്പോഴും.....മനസ്സിന്റെ ഏത് കനപ്പിലെക്കും ചിരിയുടെ മാലപ്പാടക്കള്‍ പൊട്ടിച്ചുക്കൊണ്ട് ഈ ഓര്‍മ്മ കടന്ന് വരാറുണ്ട്.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-3551844559624436781?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/3551844559624436781/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=3551844559624436781' title='11 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3551844559624436781'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/3551844559624436781'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2007/08/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_YG9GCAY8IHM/RsEp0JxKcVI/AAAAAAAAABg/BpvjzXr64mg/s72-c/eruma.bmp' height='72' width='72'/><thr:total>11</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-1804496328868759678</id><published>2007-07-10T14:33:00.001-05:00</published><updated>2008-12-09T09:17:24.793-05:00</updated><title type='text'></title><content type='html'>&lt;a href="http://1.bp.blogspot.com/_YG9GCAY8IHM/RpQzPi3wg-I/AAAAAAAAAA4/I2MmDSlsM7w/s1600-h/sadya.jpg"&gt;&lt;img id="BLOGGER_PHOTO_ID_5085746221359858658" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_YG9GCAY8IHM/RpQzPi3wg-I/AAAAAAAAAA4/I2MmDSlsM7w/s320/sadya.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:180%;"&gt;&lt;span style="font-family:arial;color:#003300;"&gt;&lt;strong&gt;അടുക്കള മാഹാത്മ്യം&lt;/strong&gt;&lt;/span&gt; &lt;/span&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;br /&gt;&lt;/span&gt;എന്റെ കൌമാരത്തിന്റെ പ്രാരംഭത്തിലെന്നോ ഒരു മാസികയില്‍ നിന്നും മെനേകാ ഗാന്ധിയുമായുള്ള അഭിമുഖം വായിക്കാനിടയായി. രാഷ്ട്രീയം, ജന്തു സ്നേഹം എന്നിങ്ങനെ പലവിധ ആനക്കാര്യങ്ങളുമായി സംഭാഷണം ആകാശം മുട്ടെ വളരേ..ലേഖകന്‍ പെട്ടന്നൊരു ചേനക്കാര്യം ചോദിച്ച് രസച്ചരട് പൊട്ടിച്ച് കളഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;പാചകത്തെ കുറിച്ചായിരുന്നു ചോദ്യം.&lt;br /&gt;തനിക്ക് പാചകമറിയില്ലെന്നും..പചകത്തില്‍ താല്പര്യമില്ലെന്നും മെനേകാജി..സന്തോഷത്തോടെ പറഞ്ഞു. ഒപ്പം കടുപ്പത്തിലൊരു എതിര്‍ ചോദ്യവും ചോദിച്ചു. താനൊരു സ്ത്രീയായത് കൊണ്ട് മാത്രമല്ലേ….ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ തോന്നിയത്…എന്നോ മറ്റോ ആയിരുന്നു ആ കടുകടുപ്പന്‍..മറുചോദ്യം.&lt;/div&gt;&lt;div&gt;&lt;br /&gt;അത് കേട്ട് അന്നത്തെ കുട്ടി ഫെമിനിസ്റ്റ് വല്ലാതെ ആവേശം കൊണ്ടു.&lt;br /&gt;എങ്കിലും ആ കുട്ടി ഫെമിനിസ്റ്റിന് അമ്മ വെച്ച് വിളമ്പുന്ന ആഹാരത്തോട് വല്ലാത്തൊരു സ്നേഹം തന്നെയുണ്ടായിരുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;ഒരു ദിവസത്തെ പട്ടാള(സ്ക്കൂള്‍) ജീവിതം അവസാനിപ്പിച്ച്….ഒരു മണിക്കൂര്‍ നേരം നീണ്ട യാത്രയും കഴിഞ്ഞ് വീട്ടിലെത്തി ഷൂസും സോക്സും ബാഗുമൊക്കെ ഓരോ ദിക്കിലേക്ക് വലിച്ചെറിഞ്ഞ് തീന്മേശക്ക് മുന്നില്‍ വിശന്ന് പൊരിഞ്ഞ് ഇരിക്കുമ്പോള്‍ മുന്നിലെ ഒഴിഞ്ഞ പത്രത്തിലേക്ക് അമ്മ വിളമ്പാറുള്ള ചോറും കറികളും…അതിന്റെ നിറ വൈവിധ്യം…അതില്‍ നിന്നുയരുന്ന മണം- അതിനേക്കാള്‍ വലിയൊരു ആനന്ദം ജീവിതത്തിലുണ്ടായിട്ടില്ല തന്നെ.&lt;/div&gt;&lt;div&gt;&lt;br /&gt;കോളെജിലെ അദ്ധ്യാപനപ്പണി‍ പുല്ല് പോലെ വലിച്ചെറിഞ്ഞിട്ടായിരുന്നു കുട്ടി ഫെമിനിസ്റ്റിന്റെ അമ്മ നിറങ്ങളും മണങ്ങളും പൂക്കുന്ന ഭക്ഷണ സമ്മാനങ്ങള്‍ ഒരുക്കി വെച്ച്..സ്ക്കൂള്‍ വിട്ട് വരുന്ന കുട്ടികളെയും നോക്കി ഉമ്മറത്ത് വഴിക്കണ്ണുമായി കാത്ത് നിന്നിരുന്നത്. അവര്‍ക്ക് ഓടിയും ഒളിച്ചും കളിക്കാന്‍ മുറ്റത്ത് പൂന്തോട്ടം വെച്ച് പിടിപ്പിച്ചത്. അവര്‍ക്ക് പഠിക്കാനും ഉറങ്ങാനും വീടിന്റെ അകത്തളങ്ങള്‍ ഒരു ക്ഷേത്രം പോലെ വിശുദ്ധമയി കാത്ത് വെച്ചത്. &lt;/div&gt;&lt;div&gt;&lt;br /&gt;വിദ്യ വിളമ്പുന്ന മഹത് കര്‍മ്മത്തില്‍ നിന്നുമിറങ്ങി വന്ന്..വെറും അടുക്കളക്കാരിയായി കൂടിയതില്‍ കുട്ടി ഫെമിനിസ്റ്റിന് അമ്മയോട് കടുത്ത അമറ്ഷമുണ്ടായിരുന്നു. എങ്കിലും സ്കൂള്‍ വാനിറങ്ങി വരുമ്പോള്‍ പൂമുഖത്ത് അമ്മയുടെ പുഞ്ചിരി കാണാതിരുന്നാല്‍ കുട്ടി ഫെമിനിസ്റ്റിന് സങ്കടം വരുമായിരുന്നു.&lt;br /&gt;അമ്മയെ എത്ര കിട്ടിയാലും മതിവരാത്ത കുട്ടിയുടെ സ്വാര്‍ത്ഥത! &lt;/div&gt;&lt;div&gt;എല്ലാ കുട്ടികളും അങ്ങനെ തന്നെയായിരിക്കും. അമ്മയുടെ സ്നേഹം..സാന്നിദ്ധ്യം…അമ്മ വെച്ചു വിളമ്പുന്ന ഭക്ഷണം….അതൊക്കെ എല്ലാ കുട്ടികളുടെയും ആഗ്രഹമാണ്…..അവകാശമാണ്. &lt;/div&gt;&lt;div&gt;&lt;br /&gt;അമ്മയ്ക്കായിരുന്നു പാചകത്തിന്റെ മുഴുവന്‍ ചുമതലയും.&lt;/div&gt;&lt;div&gt;വെല്ലപ്പോഴും ഒരു ഓമ്ലെറ്റോ, ഫ്രൂട്ട് സാലഡോ, സാന്വിച്ചോ ഒക്കെയായി ഒതുങ്ങി അച്ഛയുടെ പാചക വിരുതുകള്‍. ഞാനറിയുന്ന എല്ല വീടുകളിലും അങ്ങനെ തന്നെയായിരുന്നു.&lt;/div&gt;&lt;div&gt; ഉദ്യോഗസ്ഥയൊ കുടുംബിനിയൊ ആകട്ടെ അമ്മമ്മാര്‍ക്ക് തന്നെയായിരുന്നു അടുക്കള ഭരണം.&lt;/div&gt;&lt;div&gt; അപൂര്‍വ്വം ചില അച്ഛന്മാര്‍ മാത്രം അല്ലറച്ചില്ലറ സഹായങ്ങള്‍ ചെയ്തു. രണ്ട് ഉള്ളി തൊലി കളഞ്ഞും നാരങ്ങ പിഴിഞ്ഞും ഒക്കെ…….അനര്‍ഹമായ കൈയ്യടി നേടി. &lt;/div&gt;&lt;div&gt;ഭക്ഷണ ശാലകളിലും സദ്യ വട്ടങ്ങളിലും നള പാചകം കൊഴുത്തു. അപ്പോഴും വീട്ടിലെ അടുക്കള സ്ത്രീയുടെ സ്വന്തമായി തുടര്‍ന്നു. ചിലര്‍ ഒരു ബാധ്യതയായും ഭാരമായും മറ്റു ചിലര്‍ അവകാശമായും സാമ്രാജ്യമായും അടുക്കളയെ കൊണ്ട് നടന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;എന്തു കൊണ്ടാണ് അടുക്കള പെണ്ണിന്റേതാകുന്നത് എന്ന ചോദ്യം കുട്ടിക്കാലത്ത് വല്ലാത്ത കൌതുകവും പിന്നെ വളരുന്തോറും അസഹിഷ്ണുതയും അമര്‍ഷവും പ്രതിഷേധവും ഉണര്‍ത്തി. പുറമേക്ക് “വിപ്ലവ വിലോല“യായ് നില്‍ക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ അമ്മ തന്നെ ഭക്ഷണം വിളമ്പി തരണമെന്ന് ശാഠ്യം പിടിക്കുന്ന ഒരു കുട്ടിയായി തുടര്‍ന്നത് വിരോധാഭാസം!!! &lt;/div&gt;&lt;div&gt;&lt;br /&gt;ഇതിനിടക്ക് കാലം ഒരു വല്ലാത്ത കുതിച്ചുച്ചാട്ടം നടത്തി. അടുക്കളയില്‍ അവശേഷിച്ചിരുന്ന പെണ്ണുങ്ങള്‍ കൂടെ അരങ്ങത്തേക്ക് നെട്ടോട്ടമോടി. മിടുക്കികളെ തട്ടി നടക്കാന്‍ വയ്യെന്നായി. മലയാളക്കരയിലെ ആണുങ്ങളായ ആണുങ്ങളൊക്കെയും പെട്ടന്നതാ ഹ്രിദയ വിശാലത കൊണ്ട് പൊറുതി മുട്ടി നില്‍ക്കുന്നു. കുട്ടി ഫെമിനിസ്റ്റ് സ്വപ്നം കണ്ട നല്ല നാളെയുടെ ഉദയം! &lt;/div&gt;&lt;div&gt;&lt;br /&gt;പക്ഷെ അടുക്കളയില്‍ നിന്നുമൊരു ഞെരുക്കം. &lt;/div&gt;&lt;div&gt;പൊടുന്നനെ വന്നു മൂടിയ അനാഥത്വത്തില്‍ മുറുകി പകച്ച കണ്ണുകളോടെ അടുക്കള നിന്നു.&lt;br /&gt;അതിനകത്തിപ്പോള്‍ അമ്മമ്മാരുമില്ല. അച്ഛന്മാരുമില്ല. പകരം കച്ചവട കുത്തക ശക്തികള്‍ കുത്തി നിറച്ച ബഹുവര്‍ണ്ണ കൂടുകള്‍. ആ കൊതിപ്പിക്കുന്ന പൊതികളിലിരുന്ന് പലവിധ വ്യാധികള്‍ കോക്രി ചിരി ചിരിച്ചു. ആണാണോ പെണ്ണാണോ..അടുക്കളക്ക് ചുക്കാന്‍ പിടിക്കേണ്ടത് എന്ന ചര്‍ച്ച തീരുമാനത്തിലാകും മുന്നേ അടുക്കള തന്നെ ഇല്ലാതാകുന്ന സ്ഥിതി വിശേഷം. &lt;/div&gt;&lt;div&gt;&lt;br /&gt;കുട്ടി ഫെമിനിസ്റ്റ് പണ്ടൊരിക്കല്‍ അമ്മയുടെ വാലിന്‍ തൂങ്ങി അടുക്കളയില്‍ കയറി. പിന്നെ അടുക്കളയുമായി അനുരാഗത്തിലായി. ആദ്യം ലൊട്ടുലൊടുക്ക് പാചകം……വീട്ടില്‍ നിന്നും കൈയ്യടി കിട്ടിയതോടെ മുന്തിയ കാര്യങ്ങളില്‍ കൈവെച്ച് തുടങ്ങി.&lt;/div&gt;&lt;div&gt; ചൊക്കളേറ്റും കട്ലെറ്റുമൊക്കെ ഉണ്ടാക്കി അടുക്കള കാണാത്ത കൂട്ടുകാരികള്‍ക്കിടയില്‍ വിതരണം ചെയ്യുമ്പോള്‍ അവരുടെ മുഖത്തുയരുന്ന അത്ഭുതം തന്നെയായിരുന്നു ഏറ്റവും വലിയ പ്രചോദനം.&lt;/div&gt;&lt;div&gt; ക്ലാസ്സിലെ മിടുമിടുക്കികള്‍ക്ക് മുന്നില്‍ ഒന്ന് ഞെളിഞ്ഞ് നില്‍ക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അടുക്കളയിലേക്കുള്ള കുതിച്ച് കയറ്റം. &lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;പിന്നീട് അതിലുമൊക്കെ അപ്പുറമാണ് അന്നവും അടുക്കളയുമെന്ന് തിരിച്ചറിവുണ്ടായി. ഭക്ഷണം മനുഷ്യന് ആവശ്യവും..ആനന്ദവും ആരോഗ്യവും ഒക്കെയാണ്. അടുക്കള അവന്റെ ജീവന്റെ …ജീവിതത്തിന്റെ... ഹ്രിദയ ബന്ധങ്ങളുടെ കുടുംബത്തിന്റെ നിലനില്‍പ്പിനാധാരമാണ്. അന്നം ദൈവമാണ്. അടുക്കള പൂജാമുറിയും. നമുക്ക് നമ്മുടെ അടുക്കളകളെ കടന്നു കയറ്റക്കാരില്‍ നിന്നും തിരിച്ച് പിടിക്കാം.&lt;br /&gt;&lt;br /&gt;ഈയിടെ കാനഡയില്‍ നടത്തിയ ഒരു കണക്കെടുപ്പിന്റെ റിപ്പോര്‍ട്ട് വായിക്കാനിടയായി. ആണും പെണ്ണും ജോലിക്ക് പോകുന്ന കുടുംബങ്ങളില്‍ വീട്ടുകാര്യങ്ങള്‍ എങ്ങനെ നിവ്വഹിക്കപ്പെടുന്നു? 60% കുടുംബങ്ങളില്‍ അതിപ്പോഴും സ്ത്രീയുടെ മാത്രം ചുമതലയാണ്. 30 % വീടുകളില്‍ പുരുഷന്‍ ചില്ലറ സഹായങ്ങള്‍ ചെയ്യുന്നു. വെറും പത്ത് ശതമാനം വീടുകളില്‍ ഇരുക്കൂട്ടരും അത് തുല്യമായി ഭാഗിച്ചെടുത്തിരിക്കുന്നു. സ്ത്രീയും പുരുഷനും തോളോട് തോള്‍ ചേര്‍ന്ന് ജീവിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ഒരു സമൂഹത്തിന്റെ സ്ഥിതിയിതാണെന്നറിയുമ്പോള്‍ ആ പഴയ കൌതുകം അടക്കാനകുന്നില്ല. എത്ര തെന്നി മാറിയിട്ടും വീണ്ടും വീണ്ടും അടുക്കള …..അതു പാചകത്തിനോ…..പങ്കുവെക്കലിനോ അകട്ടെ പെണ്ണിനോട് അള്ളി പിടിക്കുന്നതെന്താണ്?&lt;br /&gt;പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ ബോധപൂര്‍വ്വമായ അടിച്ചേല്‍പ്പിക്കല്‍ മാത്രമാണോ ഇത്? അല്ലെങ്കില്‍ ഒരു ശിലക്കേടിന്റെ ആവര്‍ത്തനം മാത്രമോ?&lt;br /&gt;&lt;br /&gt;അതിനെ..പ്രകൃതിയുടെ ഇടപെടലെന്നോ……വികൃതിയെന്നൊ ഓരോറ്ത്തറ്ക്കും മനോധര്‍മ്മം പോലെ വിളിക്കാമെന്ന് തോന്നുന്നു. അമ്മയില്‍ നിന്നും അന്നം ഭുജിച്ച് വികാസം പ്രാപിച്ച് അമ്മയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്ന് വലുതായവര്‍ക്ക്….അമ്മ വിളമ്പുന്ന ഭക്ഷണത്തോട് സ്നേഹക്കൂടുതല്‍ തോന്നാതെ വയ്യല്ലോ. അതിനെ സ്ത്രീയുടെ ഗതികേടെന്നോ…സൌഭാഗ്യമെന്നോ…..ഓരോറ്ത്തര്‍ക്കും സൌകര്യം പോലെ വ്യാഖ്യാനിക്കാം.&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-1804496328868759678?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/1804496328868759678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=1804496328868759678' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/1804496328868759678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/1804496328868759678'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2007/07/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_YG9GCAY8IHM/RpQzPi3wg-I/AAAAAAAAAA4/I2MmDSlsM7w/s72-c/sadya.jpg' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-5488149849508180335</id><published>2007-06-06T19:59:00.000-05:00</published><updated>2008-12-09T09:17:25.066-05:00</updated><title type='text'></title><content type='html'>&lt;strong&gt;&lt;span style="font-size:130%;color:#990000;"&gt;            &lt;span style="font-size:180%;"&gt;പുകയുന്ന വീടുകള്‍&lt;/span&gt;&lt;/span&gt;&lt;/strong&gt;&lt;a href="http://4.bp.blogspot.com/_YG9GCAY8IHM/Rm37HeATtHI/AAAAAAAAAAk/qfIf5Le6yq0/s1600-h/no-smoking.jpg"&gt;&lt;span style="font-size:180%;"&gt;&lt;img id="BLOGGER_PHOTO_ID_5074988460848428146" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_YG9GCAY8IHM/Rm37HeATtHI/AAAAAAAAAAk/qfIf5Le6yq0/s320/no-smoking.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:180%;"&gt; &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;div&gt;പുകവലി വിരുദ്ധദിനത്തിന്റെ പ്രഭാതത്തില്‍ ബാല്‍ക്കണിയില്‍ വന്ന് നില്ക്കുമ്പോള്‍ മഴത്തുള്ളികള്‍ കിലുങ്ങി വീഴുന്നത് പോലൊരു കുഞ്ഞിച്ചിരി കേട്ടു. ചിരി കേട്ട ഭാഗത്തേക്ക് ആകാംക്ഷയോടെ എത്തി നോക്കി. താഴെ നനഞ്ഞ പുല്‍നാമ്പുകളിലൂടെ ചൈനാകാരായ ഒരു അച്ഛനും മകളും നടന്നു നീങ്ങുകയാണ്.&lt;br /&gt;&lt;br /&gt;കടലും ആനയും പോലെയാണല്ലോ കുഞ്ഞുങ്ങള്‍! എത്ര കണ്ടാലും കൌതുകം തീരാത്ത കാഴ്ച. മൂന്നോ നാലോ വയസ്സ് മാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞ് ചുരുക്കുകളുള്ള ഇളം പിങ്ക് ഉടുപ്പണിഞ്ഞ് തുടുത്ത കാലുകള്‍ പെറുക്കി വെച്ച് അച്ഛനു പിന്നാലെ കണ്ണില്‍ ലോകത്തോട് മുഴുവനും സ്നേഹവുമായി നടന്നു. ഇടയ്ക്കവള്‍ പൂക്കളോടും കിളികളോടും അണ്ണാറക്കണ്ണന്മാരോടും കിന്നാരം പറഞ്ഞു നില്‍ക്കും. പിന്നെ ഒരു ആട്ടിന്‍കുട്ടിയെ പോലെ തുള്ളിച്ചാടി അച്ഛനരികിലെത്തും.&lt;br /&gt;&lt;br /&gt;മുകളില്‍ മഴപെയ്തു തെളിഞ്ഞ ആകാശവും താഴെ പച്ചച്ച പുല്‍ത്തകിടിയും അതിലൂടെ തെന്നിനീങ്ങുന്ന ഓമനക്കുഞ്ഞും കണിയായി വെച്ചു നീട്ടിയ ദൈവത്തോട് വല്ലാത്ത സ്നേഹം തോന്നി.&lt;br /&gt;&lt;br /&gt;മുഗ്ദ്ധമായ ആ കാഴ്ചയില്‍ സ്വയം മറന്ന് നില്‍ക്കവെ പെട്ടെന്നെന്റെ കണ്ണുകള്‍ കുട്ടിയുടെ കളിചിരികള്‍ ഗൌനിക്കാതെ ഉദാസീനനായി നടന്നു നീങ്ങുന്ന അയാളിലേക്കു പാറി വീണു.&lt;br /&gt;&lt;br /&gt;പൊടുന്നനെ എന്റെ ആകാശം ഇരുട്ടടച്ചു. സുന്ദരമായ പുലര്‍കാല സ്വപ്നത്തില്‍ നിന്നും വിഷം തീണ്ടിയ ജീവിതത്തിലേക്ക് ഞെട്ടിയുണര്‍ന്ന് ഞാന്‍ നിന്നു. എന്റെ ചുണ്ടിലെ ചിരിയും കണ്ണിലെ വെട്ടവും മാന്തിയെടുത്തുകൊണ്ട് അയാളുടെ കൈയ്യിലിരുന്നു ഒരു സിഗരറ്റ് പുകഞ്ഞു. അയാള്‍ പുറന്തള്ളുന്ന വിഷപ്പുക കുഞ്ഞി മൂക്കിലും വായിലും ഏറ്റുവാങ്ങി അവള്‍ അയാളെ സ്നേഹിച്ച് സ്നേഹിച്ച് പിന്തുടര്‍ന്നു.&lt;br /&gt;&lt;br /&gt;തലേ രാത്രി എഫ്.എം കേട്ട് പുസ്തകവും വായിച്ച് കിടക്കുമ്പോള്‍ പുകയില വിരുദ്ധ ദിനവും അത് നല്‍കുന്ന സന്ദേശവും വെറും പുകയായി എന്റെ കര്‍ണ്ണപുടങ്ങളിലൂടെ ഒഴുകിയിറങ്ങി പോകുകയായിരുന്നു.&lt;br /&gt;പുകവലിക്കാത്തൊരു അച്ഛന്റെ മകളായി ജനിച്ചതിന്റെ...പുകവലിക്കാത്തൊരാളോടൊപ്പം ജീവിക്കുന്നതിന്റെ അഹങ്കാരം കൊണ്ടായിരിക്കാം ഇതൊന്നും എന്നെ ബാധികുന്ന കാര്യങ്ങളേ അല്ല എന്ന മട്ടില്‍ ഞാന്‍ കിടന്നു.&lt;br /&gt;എങ്കിലും പിറ്റെ പുലരിയിലേക്ക് പടര്‍ന്ന വിഷപ്പുക കണ്ണുകളെ..പിന്നെ മനസ്സിനെ നീറ്റിപ്പുക്ച്ചു.&lt;br /&gt;&lt;br /&gt;പുകവലി മാരകമാണെന്ന് നമ്മള്‍ നിത്യവും കേള്‍ക്കുന്നു. പുകവലിയുടെ ദൂഷ്യവശങ്ങളെന്തൊക്കെയെന്ന് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വീണ്ടും വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എങ്കിലും അവനവനോടും ചുറ്റുമുള്ളവരോടും യാതൊരു ഉത്തരവാദിത്വവുമില്ലാതെ പുകയൂതി വിടുന്നവര്‍ പെരുകി വരുന്നു.&lt;br /&gt;പൊതുസ്ഥലങ്ങളെ പുകയില വിമുക്തമാക്കാന്‍ നിയമങ്ങളുണ്ട്. പക്ഷെ ഇവിടെ നിന്നെല്ലാം ഒഴിഞ്ഞിറങ്ങി പോകുന്ന വിഷപ്പുക എവിടേക്കാണ് ഓടി കയറുന്നത്?&lt;br /&gt;നമ്മുടെ വീടിന്റെ അകത്തളങ്ങളിലേക്ക്......നമ്മുടെ കുഞ്ഞുങ്ങളുടെ ശ്വാസ കോശങ്ങളിലേക്ക്...!&lt;br /&gt;ഏറ്റവും സുരക്ഷിതത്വം അനുഭവിക്കേണ്ട് വീട്ടില്‍...തികഞ്ഞ നന്മ മാത്രം ലഭിക്കേണ്ട മാതാപിതാക്കളുടെ മടിത്തട്ടിലിരുന്ന് എത്ര കുട്ടികളാണ് വിഷം വലിച്ചിറക്കുന്നത്!&lt;br /&gt;മദ്യവും പുകയിലയും മണക്കാത്തൊരു കുട്ടിക്കാലം തന്ന അച്ഛയോട് നന്ദി തോന്നി.&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-5488149849508180335?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/5488149849508180335/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=5488149849508180335' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5488149849508180335'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/5488149849508180335'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2007/06/blog-post.html' title=''/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_YG9GCAY8IHM/Rm37HeATtHI/AAAAAAAAAAk/qfIf5Le6yq0/s72-c/no-smoking.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-4081123462680429965.post-7958843139083052512</id><published>2007-05-02T19:09:00.000-05:00</published><updated>2008-12-09T09:17:25.390-05:00</updated><title type='text'>അമ്മയ്ക്ക് സ്നേഹപൂര്‍വ്വം</title><content type='html'>&lt;a href="http://4.bp.blogspot.com/_YG9GCAY8IHM/RjkueAKAUPI/AAAAAAAAAAM/YV4-tVcJ-dQ/s1600-h/RAEN0107.gif"&gt;&lt;img id="BLOGGER_PHOTO_ID_5060126749300379890" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_YG9GCAY8IHM/RjkueAKAUPI/AAAAAAAAAAM/YV4-tVcJ-dQ/s320/RAEN0107.gif" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div&gt;&lt;span style="font-family:arial;"&gt;“അമ്മയ്ക്ക് സ്നേഹപൂര്‍വ്വം” എഴുതുമ്പോള്‍ അമ്മയോട് പറയാന്‍ ബാക്കിവെച്ചതൊക്കെയും പറഞ്ഞു തീര്‍ക്കുകയാണെന്നു തോന്നിയിരു‍ന്നു. പക്ഷെ ഒരു പുസ്തകം മുഴുവന്‍ പറഞ്ഞിട്ടും..വര്‍ഷങ്ങളോളം രാവും പകലും പറഞ്ഞിട്ടും...നിദ്രയിലും നിനവിലും പറഞ്ഞിട്ടും..തീരാതെ ഞാനിപ്പോഴും അമ്മയുടെ ചെവിയില്‍ കടുക് വറുത്തുക്കൊണ്ടേയിരിക്കുന്നു. എന്റെ ഇടതടവില്ലാത്ത വിശേഷം പറച്ചിലിനെ അമ്മ അങ്ങനെയാണ് വിശേഷിപ്പിച്ചിരുന്നത്. മറ്റുള്ളവരോട് കടുക് വറുക്കല്‍ പോയിട്ട്.....വൃത്തിയായി രണ്ട് വാക്ക് പറയാത്ത...വര്‍ത്തമാനത്തിന്റെ കാര്യം വരുമ്പോള്‍ ഒരു അറുപ്പിശുക്കിയെന്ന് നിരന്തര ആരോപണത്തിന് വിധേയയായ ഞാന്‍ പക്ഷെ ഇപ്പോഴും അമ്മയോടുള്ള കടുകുവറുക്കല്‍ മാത്രം ഭംഗിയായി തുടരുന്നു.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ഇന്നലെ അമ്മ സ്വപനത്തില്‍ വന്നു. വീട്ടില്‍ നിന്നും 'സ്ക്കൈപ്പി'ല്‍ വിളിക്കുകയായിരുന്നു. 'ഓര്‍ക്കൂട്ട്' കാലത്തിന്റെ വിരല്‍ വിടവുകളിലൂടെ ചോര്‍ന്ന് പോയ എന്റെ സൌഹൃദത്തുള്ളികളെ തിരികെ കൊണ്ടു തന്ന കാര്യം ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മ കുറെ ചിരിച്ചു. കുറച്ചൊക്കെ പ്രിയ പറഞ്ഞു കേട്ടുവെന്നു പറഞ്ഞു. അപ്പോഴൊന്നും കണ്ണീരില്‍ കുതിര്‍ന്നു പോയ ആ ശനിയാഴ്ച രാത്രിയുടെ ഒരു നിഴല്‍ പോലും അവിടെയെങ്ങും കണ്ടില്ല.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;മന്‍ഷ്യന്‍ ഒരു പിടി ഓര്‍മ്മകളും സ്വപ്നങ്ങളും ആകുന്നു&lt;strong&gt;.&lt;/strong&gt; ഓര്‍മ്മകള്‍ക്ക് മരണമില്ല. മനുഷ്യനും മരണമില്ല. പ്രിയ ഹൃദയങ്ങള്‍ ഓര്‍മ്മക്കുഴലിലൂടെ സ്നേഹമൂതി ഊതി ചാരത്തില്‍ നിന്നും അവനെ(അവളെ&lt;strong&gt;)&lt;/strong&gt; ജ്വലിപ്പിച്ചു കൊണ്ടേയിരിക്കും&lt;strong&gt;.&lt;/strong&gt; &lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;“&lt;em&gt;അമ്മേ.........&lt;/em&gt;&lt;/span&gt;&lt;em&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ആകാശത്തിന്റെ നീലിമയും മഞ്ഞിന്റെ കുളിരും&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;കാറ്റിലിളകുന്ന തൃത്താത്തൈകളുടെ സ്പന്ദനവും&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ചന്ദന മരങ്ങളുടെ സുഗന്ധവുമായി&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;എന്നില്‍ വന്നു നിറയുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ചില്ലും കമ്പുമൊടിഞ്ഞ ഒരു മരമായിരിക്കുന്നു എന്റെ ജന്മം.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;വേനലും വസന്തവും നലകി&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;പൂക്കളും കായ്ക്കളും നിറച്ച്&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;കൂടുക്കൂട്ടാന്‍ മഞ്ഞക്കിളികളെ വിട്ട്&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ഈ ജന്മത്തെ പൂര്‍ണ്ണമാക്കിയെടുക്കുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;അമ്മേ.....&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;പാതി മുറിഞ്ഞു പോം എന്‍ കിനാവുകളില്‍&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;നിറഞ്ഞ ചിരിയായ് വന്നു നില്ക്കുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;രാമച്ച വിശറിയാല്‍ വീശി എന്നെ ഉറക്കുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;ഇടറുമെന്‍ പാദങ്ങള്‍ക്ക് ഊന്നുവടിയാകുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;തളരുമെന്‍ തനുവിന് തണല്‍ മരമാകുക.&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;നനയുമെന്‍ ഇമകളെ ഉമ്മ കൊണ്ട് പൂട്ടുക&lt;/span&gt;.&lt;br /&gt;&lt;/em&gt;&lt;span style="font-family:Arial;"&gt;&lt;em&gt;നിലാവിന്റെ അമ്മിഞ്ഞയൂട്ടി വീണ്ടുമെന്നെ ഒരു കുരുന്നാക്കുക&lt;/em&gt;.“&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;(അമ്മയ്ക്ക് സ്നേഹപൂര്‍വ്വം എന്ന കൃതിയില്‍ നിന്നും)&lt;/span&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-family:Arial;"&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/4081123462680429965-7958843139083052512?l=ormmapathayam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ormmapathayam.blogspot.com/feeds/7958843139083052512/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=4081123462680429965&amp;postID=7958843139083052512' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/7958843139083052512'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/4081123462680429965/posts/default/7958843139083052512'/><link rel='alternate' type='text/html' href='http://ormmapathayam.blogspot.com/2007/05/blog-post.html' title='അമ്മയ്ക്ക് സ്നേഹപൂര്‍വ്വം'/><author><name>Maya Indira Banerji</name><uri>http://www.blogger.com/profile/18346532138586103692</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_YG9GCAY8IHM/RjkueAKAUPI/AAAAAAAAAAM/YV4-tVcJ-dQ/s72-c/RAEN0107.gif' height='72' width='72'/><thr:total>15</thr:total></entry></feed>
